കോട്ടയം പാലായില്‍ ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ ചവിട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേര്‍ പിടിയില്‍. പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഇന്നലെ വൈകുന്നേരം 6 മണിക്ക് ആണ് സംഭവം ഉണ്ടായത്. യുവാക്കളായ നാലു പേര്‍ ഗര്‍ഭിണിയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് പാലാ പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. പാലാ സ്വദേശികളായ അഖില്‍, ജിന്‍സി എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും നല്‍കിയ പരാതിയിലാണ് പാലാ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വര്‍ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ എസ് (39), അമ്ബാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍ (38), വര്‍ക്ക്ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്ബന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ്(55) എന്നിവരെയാണ് പാല എസ്‌എച്ച്‌ ഒ കെ .പി തോംസണ്‍ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി അടക്കമുള്ള നിര്‍ണായക തെളിവുകളും പൊലീസ് പരിശോധിച്ചതായി വിവരമുണ്ട്. വയറിന് ചവിട്ടേറ്റ യുവതി പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റതിനെ തുടര്‍ന്ന് യുവതിക്ക് ബ്ലീഡിങ് ഉണ്ടായതായി വിവരമുണ്ട്. ആരോഗ്യസ്ഥിതി ഗുരുതരമല്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം ഇങ്ങനെ:

ഇന്നലെ വൈകുന്നേരം ആറരയോടെ ആണ് സംഭവങ്ങള്‍ക്ക് തുടക്കം. പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ കാര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്നയാള്‍ വിദ്യാര്‍ത്ഥിയും ഗര്‍ഭിണിയുമായ യുവതിയോട് അസഭ്യമായി സംസാരിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം.ഭര്‍ത്താവുമൊപ്പം നടന്നു പോകുമ്ബോള്‍ ആണ് സംഭവം ഉണ്ടായത്. വര്‍ക്ക് ഷോപ്പില്‍ നിന്ന് കമന്റടിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതോടെ തര്‍ക്കമുണ്ടായി.

ഇത് വാക്കേറ്റത്തിലേക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഭര്‍ത്താവായ അഖിലിനെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. അടി കൊണ്ട് അഖില്‍ നിലത്തുവീണതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആറ് മാസം ഗര്‍ഭിണിയായ ജിന്‍സിയെ വയറ്റില്‍ ചവിട്ടിയത് അത് എന്നാണ് മൊഴി.

സംഘര്‍ഷമുണ്ടായത് പിന്നാലെ പോലീസിനെ വിവരം അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ ഇത് തടഞ്ഞതായി യുവതിയും യുവാവും പറഞ്ഞു. പോലിസിനെ വിളിക്കാന്‍ തുടങ്ങിയ ദമ്ബതികളെ വണ്ടിയിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞ് പോലീസ് വരുന്നതിന് തൊട്ടു മുന്‍പ് പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് വാഹനത്തില്‍ കടന്നതായി പാലാ പോലീസ് വ്യക്തമാക്കി.

ആക്രമണത്തിന് പിന്നാലെ പോലീസ് പ്രതികള്‍ക്കായി ശക്തമായ അന്വേഷണത്തിലായിരുന്നു. തുടര്‍ന്ന് രാത്രി വൈകി മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ എസ് (39), അമ്ബാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍ (38), വര്‍ക്ക് ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്ബന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത്സുരേഷ്(55) എന്നിവരെ വിശദമായി ചോദ്യം ചെയ്തു.

ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പാലാ പോലീസ് അറിയിച്ചു. നഗരത്തിനുള്ളില്‍ പട്ടാപ്പകല്‍ ഗര്‍ഭിണി ആക്രമിക്കപ്പെട്ടത് നഗരവാസികളെ ഞെട്ടിച്ചിട്ടുണ്ട്. സമീപകാലത്ത് കേരളത്തില്‍ പലയിടങ്ങളിലും അതിക്രമങ്ങള്‍ കൂടിവരുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക