ചെന്നൈ: മുതിര്‍ന്നവരില്‍ കാണപ്പെടുന്ന കോവിഡ് ആന്റിബോഡിയുടെ അതേ അളവ് തന്നെയാണു കുട്ടികളിലും കാണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്‌റ്റ് സൗമ്യ സ്വാമിനാഥന്‍.ചെന്നൈയില്‍ എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. “കുട്ടികളെ കോവിഡ് വൈറസ് ബാധിക്കരുതെന്നു കരുതി സ്‌കൂള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ എല്ലാവരും കുട്ടികള്‍ക്കൊപ്പമാണ്. അവരോടൊപ്പം മാളില്‍ പോകുന്നു, പുറത്തിറങ്ങി കളിക്കുന്നു. കുട്ടികള്‍ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ വൈറസിനെ പ്രതിരോധിക്കാനാകും. അതുകൊണ്ടാണു സ്‌കൂള്‍വഴി കുട്ടികള്‍ക്ക് വൈറസ് ബാധയേല്‍ക്കാന്‍ സാധ്യത കുറവാണെന്ന് യുണിസെഫും ലോകാരോഗ്യ സംഘടനയും ഉറപ്പിച്ചു പറയുന്നത്”- ഡോ. സൗമ്യ പറഞ്ഞു. സ്‌കൂള്‍ തുറക്കാത്തതിനാല്‍ കുട്ടികളുടെ പഠനശേഷി കുറഞ്ഞതായും അവര്‍ ചൂണ്ടിക്കാട്ടി.
ad 1
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4