എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച്‌ നില്‍ക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്നും 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും മറ്റു ചിന്തകളും മറന്ന് ദുരുതത്തില്‍ അകപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്നും ആന്റണി അഭ്യർഥിച്ചു.

എം.പി ആയിരുന്നപ്പോള്‍ പഴയ പ്രളയകാലത്തൊക്കെ കൂടുതല്‍ പണം സംഭാവന നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അതിനുള്ള കഴിവില്ല. എന്നാലും ഇന്ന് 50,000 രൂപയുടെ ചെക്ക് നല്‍കുന്നുണ്ട്. എല്ലാവരും എല്ലാംമറന്ന് ഒരു തർക്കവുമില്ലാതെ പരമാവധി തുക നല്‍കണം, അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് സാമ്ബത്തിക പിന്തുണ അടക്കമുള്ള സഹായങ്ങള്‍ നല്‍കണമെന്നും കേന്ദ്രസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോൺഗ്രസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിനെ ചൊല്ലി തർക്കങ്ങൾ ഉടലെടുത്തിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. കോൺഗ്രസ് സംവിധാനങ്ങളിലൂടെ ആവണം വയനാടിന് സംഭാവന നൽകേണ്ടതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ചെന്നിത്തലയുടെ തീരുമാനം തെറ്റാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരസ്യ പ്രതികരണം നടത്തി.

എന്നാൽ ഇതിന് പിന്നാലെ ഈ നിലപാടിനെ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, യുഡിഎഫ് കൺവീനർ എം എം ഹസ്സനും രംഗത്തെത്തി. ഇതിനുശേഷം യുഡിഎഫ് എംഎൽഎമാർ എല്ലാവരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനുള്ള തീരുമാനവും പ്രഖ്യാപിക്കപ്പെട്ടു. എ കെ ആന്റണി കൂടി സംഭാവന നൽകിയതോടെ വിഷയത്തിൽ കെപിസിസി അധ്യക്ഷൻ തീർത്തും ഒറ്റപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക