![](https://keralaspeaks.news/wp-content/uploads/2023/10/crime2-1.jpg)
എറണാകുളത്ത് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി വൈദികന്‍റെ കഴുത്തില്‍ കത്തിവച്ച് 40,000 രൂപയും ഐ ഫോണും കവർന്നയാള്‍ അറസ്റ്റില്‍. കണ്ണൂർ സ്വദേശി ആല്‍ബിൻ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികൻ സ്വകാര്യ ആവശ്യത്തിനായി എറണാകുളത്ത് എത്തിയത്. തുടർന്ന് വിശ്രമിക്കാനായി കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തു. പിന്നാലെ മുറിയില്‍ അതിക്രമിച്ചെത്തിയ ആല്‍ബിൻ, വൈദികന്‍റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി 40,000 രൂപയും ഐ ഫോണും കവർന്നു.
തുടർന്ന് ഇവിടെ നിന്നും ഇയാള്‍ രക്ഷപെട്ടു. വൈദികൻ ഉടൻതന്നെ കൊച്ചി സെൻട്രല്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം ഇയാള്‍ ഐ ഫോണില്‍ സിം കാർഡ് ഇടാൻ ശ്രമിക്കവെ പോലീസിന് സിഗ്നല്‍ ലഭിക്കുകയും പോലീസ് ഇയാളെ ഹൈക്കോടതിയുടെ പുറകുവശത്ത് നിന്നും പിടികൂടുകയുമായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.