തൊടുപുഴ: പുള്ളിപ്പുലി നാട്ടിലെത്തിയിട്ട് ഒരുമാസമാകുന്നു. വനംവകുപ്പ് കൂടുവച്ചിട്ട് ഒരാഴ്ചയും. പുലിയുടെ ലൊക്കേഷൻ കണ്ടെത്തിയെന്ന് ആദ്യം പറഞ്ഞ ഉദ്യോഗസ്ഥർ ഇപ്പോള്‍ പറയുന്നത് പുലി സ്ഥലംമാറി എന്നാണ്.

നഗരപ്രദേശമായ മഞ്ഞുമ്മാവ് വരെ പുലിയെത്തി എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. മുനിസിപ്പാലിറ്റിയിലെ മുപ്പതാം വാർഡാണ് ഇത്. ഇവിടെ കഴിഞ്ഞ ദിവസം ഒരു കുറുക്കനെ ചത്തനിലയില്‍ കണ്ടെത്തിയതാണ് പുലിയെ സംശയിക്കാനിടയായത്. കുറുക്കൻ്റെ കഴുത്തിലേറ്റ കടി പുലിയുടെ ആക്രമണത്തിൻ്റെ സ്വഭാവത്തിലുള്ളത് ആണെന്ന് വനം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക