വീട്ടമ്മയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി നഗ്ന ചിത്രം പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവിനെ ഗത്യന്തരമില്ലാതെ കൈവിട്ട് സിപിഎം. സഖാവിനൊപ്പം അവസാന നിമിഷം വരെ നിന്നെങ്കിലും നാണംകെടുമെന്ന് ഉറപ്പായതോടെയാണ് സിപിഎം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോനെ പാര്‍ട്ടി പുറത്താക്കിയത്. വീട്ടമ്മയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും, കേസിലെ ഡിഎന്‍എ പരിശോധന അട്ടിമറിക്കുകയും ചെയ്യ്ത സജിമോനെ സംഭവം വിവാദമായതോടെ 2018 ല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എന്നാൽ വീണ്ടും പാര്‍ട്ടി ചുമതലകളില്‍ കൂടുതല്‍ കരുത്തോടെ അയാള്‍ തിരിച്ചെത്തി.2021-ലായിരുന്നു അടുത്ത പരാതി. സിപിഎം വനിത നേതാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നായിരുന്നു ഇത്. എന്നാല്‍ പേലീസ് ഇതു മുക്കി, പാര്‍ട്ടി നേതാവിന് കുടപിടിച്ചു. പരാതിക്കാരിക്കെതിരെ സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി നടപടിയെടുക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോഴത്തെ പുറത്താക്കല്‍ നാടകം. ഏറെക്കാലമായി ഗൗരവമേറിയ പരാതികള്‍ വന്നിട്ടും പത്തനംതിട്ട സിപിഎമ്മിലെ ചില മുതിര്‍ന്ന നേതാക്കളുടെ പിന്തുണയിലാണ് സജിമോന്‍ പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ തുടര്‍ന്നത്. ഡിഎന്‍എ പരിശോധന ഫലം അട്ടിമറിച്ച കേസ് വിചാരണഘട്ടത്തിലേക്കും നീങ്ങുകയാണ്. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത നേതൃയോഗമാണ് സി.സി. സജിമോനെ പുറത്താക്കാന്‍ തീരുമാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക