കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളുടെ വില അനുവഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ യുവതലമുറയാണെന്ന് ഓര്‍മ്മിപ്പിച്ച്‌ എഴുത്തുകാരൻ ജിതിൻ ജേക്കബ്. എല്ലാ രംഗത്തും സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങളുടെ ഭാഗമായി യുവതീയുവാക്കള്‍ നാടുവിട്ടുപോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.ജിതിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ.

ആദ്യം കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തിലെ വ്യവസായങ്ങള്‍ തകര്‍ത്തു, അതോടെ ലക്ഷക്കണക്കിന് മലയാളികള്‍ പ്രവാസികള്‍ ആയി. പിന്നെ അവര്‍ സാമ്ബത്തീക മേഖല കുളം തോണ്ടി. ഇപ്പോള്‍ ദേ വിദ്യാഭ്യാസ രംഗവും..!വലിയ ബുദ്ധി ജീവികള്‍ എന്ന് സ്വയം മേനി നടിച്ചു നടന്ന മലയാളികളുടെ മുഖത്തേറ്റ അടിയാണ് അക്ഷരം വായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും പത്താം ക്ലാസ്സില്‍ എ പ്ലസ് കിട്ടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വെളിപ്പെടുത്തല്‍.ബ്രില്ലിന്റ് ആയ കുട്ടികള്‍ പ്ലസ് ടു പോലും കഴിയും പഠനത്തിനായി കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും, രാജ്യങ്ങളിലേക്കും പോകുന്നു. കേരളത്തില്‍ നിന്ന് മക്കളെ എങ്ങനെയും രക്ഷപ്പെടുത്താൻ മാതാപിതാക്കള്‍ കിടപ്പാടം വരെ വില്‍ക്കുന്നു. പഠനത്തില്‍ ഒട്ടും മികവ് പുലര്‍ത്താത്തവരും, സാമ്ബത്തീകമായിഅത്രയ്ക്ക് പിന്നോക്കം നില്‍ക്കുന്നവരുടെ മക്കളും മാത്രമേ കേരളത്തില്‍ പഠിക്കുന്നുള്ളൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിന്റെ വിദ്യാഭ്യാസ മികവ് വെറും പൊള്ളയാണ് എന്നതിന്റെ മറ്റൊരു ഉദാഹരണം ആണ് കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ SFI ക്യാമ്ബസുകളില്‍ ഉയര്‍ത്തിയ ബാനറുകള്‍…!അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാത്ത ഇത്തരം ക്രിമിനലുകള്‍ ആണ് കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്നത്. വെറും ഗുണ്ടകള്‍ മാത്രമായ ഇവറ്റകള്‍ കേരളത്തിന്റെ ശാപമാണ്.

ചോദ്യ പേപ്പര്‍ ചോര്‍ത്തല്‍, വ്യാജ സര്‍ട്ടിഫിക്കറ്റ്, പരീക്ഷ പോലും എഴുതാതെ പരീക്ഷകള്‍ പാസാകല്‍, പരീക്ഷക്ക് കൃത്രിമം കാണിക്കല്‍, PSC പരീക്ഷയുടെ പോലും ചോദ്യം ചോര്‍ത്തല്‍… അങ്ങനെ ഈ ക്രിമിനലുകള്‍ ചെയ്യാത്തത് എന്താണ് ഉള്ളത്..! ഇവന്മാരുടെ നേതാക്കള്‍ പരീക്ഷ പാസാകുന്നതും, PHD എടുക്കുന്നതും ഒക്കെ എങ്ങനെ ആണെന്ന് പരസ്യമായ രഹസ്യമാണ്.ബിരുദവും, ബിരുദാനന്തര ബിരുദവും, PHD യും ഒക്കെയുള്ളപഴയ കമ്മ്യൂണിസ്റ്റ്‌ വിദ്യാര്‍ത്ഥി നേതാക്കള്‍ ഇന്ത്യൻ പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നു എന്നറിഞ്ഞാല്‍ എല്ലാ പാര്‍ലമെന്റ് അംഗങ്ങളും ഹാജരാകും, കാരണം അതുപോലെ ചിരിക്കാൻ പറ്റുന്ന വേറൊരു അവസരവും കിട്ടില്ലേ..!

കോണ്‍സ്റ്റിട്യൂഷന് പകരം കോണ്‍സ്റ്റിപേഷൻ എന്ന് പാര്‍ലമെന്റില്‍ കമ്മി നേതാവ് പ്രസംഗിക്കുമ്ബോള്‍, ദാ ഞങ്ങളുടെ നേതാവ് പാര്‍ലമെന്റില്‍ ആഞ്ഞടിക്കുന്നു എന്ന് പറഞ്ഞ് കയ്യടിക്കുന്ന കുട്ടി കുരങ്ങന്മാര്‍ക്ക് ഇപ്പോഴും ബാനറില്‍ എഴുതിയതിലെ പിശക് എന്താണെന്ന് മനസിലായിട്ടില്ല എന്നതില്‍ അത്ഭുതം ഒന്നുമില്ല. അക്ഷരം വായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് നല്‍കിയതിന് പിന്നിലും വലിയ ഒരു അജണ്ട ഉണ്ടായിരുന്നു എന്ന് സംശയിക്കണം. കഴിഞ്ഞ അഞ്ചാറു കൊല്ലം ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷൻ എടുത്തതില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ളവര്‍ ആയിരുന്നു. പ്രവേശനം എല്ലാം പ്ലസ്‌ ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു. ആ സമയത്ത് എല്ലാത്തിനും ഫുള്‍ മാര്‍ക്ക്‌ വാങ്ങി വരുന്ന മലയാളികള്‍ക്ക് ആയിരുന്നു ഡല്‍ഹിയിലെ കോളേജുകളില്‍ അഡ്മിഷൻ മുഴുവനും.

രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന കലാപങ്ങളില്‍ ആള്‍ക്കൂട്ടം ആയി വന്നത് എവിടെ ഉള്ളവര്‍ ആയിരുന്നു എന്നത് നോക്കിയാല്‍ കാര്യം മനസിലാകും.കഴിഞ്ഞ വര്‍ഷം മുതല്‍ കേന്ദ്ര യൂണിവേഴ്സിറ്റികളില്‍ പ്രവേശനത്തിന് എൻട്രൻസ് ആക്കിയതോടെ മലയാളികള്‍ കൂട്ടത്തോടെ പുറത്തായി. അപ്പോള്‍ മനസിലായില്ലേ മുൻപ് അവിടെ പ്ലസ് ടു മാര്‍ക്കിന്റെ ബലത്തില്‍ അഡ്മിഷൻ എടുത്തവരുടെ പഠന നിലവാരം എത്രത്തോളം ഉണ്ടായിരുന്നു എന്നത്.ഇനി പഠിപ്പിക്കുന്നവരുടെ കാര്യം എടുത്താലോ, വ്യാജ സര്‍ട്ടിഫിക്കറ്റും, ചോദ്യ പേപ്പര്‍ ചോര്‍ത്തിയും പരീക്ഷ പാസാകുന്നവരും, എന്നിട്ടും ജയിക്കാത്തവര്‍ക്ക് ഇന്റര്‍വ്യൂവില്‍ മാര്‍ക്ക്‌ വാരിക്കോരി നല്‍കിയും ഒക്കെ പിൻവാതിലിലൂടെ കുത്തികയറ്റിയ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെയും, ചാനല്‍ ജഡ്ജിമാരുടെയും ഒക്കെ ഭാര്യമാരും മറ്റുമാണ് അധ്യാപകര്‍..

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കോളേജില്‍ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറും, ഡിപ്പാര്‍ട്മെന്റ് ഹെഡും ഒക്കെ ആയിരുന്നത്രെ. ഒരു ദേശീയ ചാനലിന്റെ പരിപാടിയില്‍ അവരുടെ ഇംഗ്ലീഷിലെ പ്രാവീണ്യം കണ്ട് ലോകം തലയില്‍ കൈ വെച്ചപ്പോഴും കേരളത്തില്‍ കയ്യടി ആയിരുന്നു എന്നോര്‍ക്കണം…!കേരളത്തിന്‌ പുറത്തുള്ള എല്ലാവരെയും പുച്ഛം ആണ്. ബാക്കി ഉള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം ഉണ്ടോ, വിവരം ഉണ്ടോ എന്നൊക്കെ ചോദിച്ചു പരിഹസിക്കുന്ന പൊട്ട കിണറ്റിലെ തവളകളുടെ നിലവാരം ഇന്ന് സോഷ്യല്‍ മീഡിയ വഴി ലോകം മുഴുവൻ കാണുന്നുണ്ട്.

SFI പോലുള്ള ക്രിമിനല്‍ കൂട്ടങ്ങളുടെ സംഘടനയില്‍ അണികളായി പണ്ടും ഇപ്പോഴും എപ്പോഴും ഉള്ളത് സാധാരണക്കാരുടെ മക്കളാണ്. കയര്‍ തൊഴിലാളികളുടെയും, മത്സ്യ തൊഴിലാളികളുടെയും മക്കളെയൊക്കെ കലാപത്തിനും, പൊലീസിനെ ആക്രമിക്കാനും പറഞ്ഞു വിടുന്ന വേലയും കൂലിയുമില്ലാത്ത കമ്മ്യൂണിസ്റ്റ്‌ നേതാക്കൻമാരുടെ മക്കളൊക്കെ വിദേശ രാജ്യങ്ങളിലും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് രൂപ ഫീസ് കൊടുത്ത് പഠിക്കുന്നു.അവിടെയൊന്നും സമരവും ഇല്ല, പഠിപ്പ് മുടക്കും ഇല്ല.

സ്വാശ്രയ സമരത്തിന്റെ പേരില്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന കോളേജുകളിലെ കുട്ടികളെ കൊണ്ട് കേരളത്തില്‍ കലാപം നടത്തിയപ്പോള്‍ കാരണഭൂതന്റെ മക്കള്‍ ഒരു സമരവും ബാധിക്കാതെ സ്വാശ്രയ കോളേജുകളില്‍ പഠിക്കുക ആയിരുന്നു.ഇപ്പോള്‍ ഗവര്‍ണറെ ആക്രമിക്കാൻ നടക്കുന്നു കോമാളികള്‍. ഗവര്‍ണറെ ആക്രമിക്കാൻ ശ്രമിച്ച 7 കൊടും ക്രിമിനലുകള്‍ ജാമ്യം പോലും ഇല്ലാതെ അകത്ത് കിടക്കുന്നു. ആര്‍ക്ക് പോയി..ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസിന്റെ കാലത്തും ഇത്രയും വിഡ്ഢികള്‍ ഈ ക്രിമിനലുകള്‍ക്ക് പിന്നില്‍ അണിചേരുന്നു എങ്കില്‍ ഒന്നുറപ്പിക്കാം ഇവറ്റകളെ ഒക്കെ പഠിപ്പിച്ചതും പഠിപ്പിക്കുന്നതും പിൻവാതിലില്‍ കൂടി നിയമനം നേടിയ കമ്മികളുടെ ഭാര്യമാരൊക്കെ ആയിരിക്കും. അല്ലാതെ ഇത്രയ്ക്കും മണ്ടന്മാര്‍ ആകില്ല.

യൂണിവേഴ്സിറ്റി വൈസ് ചാൻസിലര്‍ക്ക് തെറ്റ് കൂടാതെ ഒരു കത്ത് പോലും എഴുതാൻ അറിയില്ല എന്ന് ഗവര്‍ണര്‍ പറഞ്ഞത് ഓര്‍മയില്ലേ..അതായത് എല്ലാം പിൻവാതില്‍ പാര്‍ട്ടി നിയമനങ്ങള്‍ ആണ്. ഇത്തരക്കാര്‍ പഠിപ്പിച്ചാല്‍ കുട്ടികളുടെ അവസ്ഥ എന്താകും എന്നതിന്റെ ഉദാഹരണം ആണ് കേരളത്തിലെ ക്യാമ്ബസുകളില്‍ ഉയരുന്ന ബാനറുകളില്‍ കാണാൻ കഴിയുന്നത്.ഈ ക്രിമിനല്‍ കൂട്ടങ്ങളെ ഭാവിയുടെ വാഗ്ദാനങ്ങള്‍ എന്നാണ് കാരണഭൂതൻ വിശേഷിപ്പിച്ചത്. 51 വെട്ട് വെട്ടി മനുഷ്യരെ കൊല്ലുന്ന പാര്‍ട്ടിയുടെ നേതാവ് പറയുന്ന ഭാവിയുടെ വാഗ്ദാനങ്ങള്‍ തെരുവില്‍ പോലീസിനെതിരെ പറയുന്ന തെറിവിളിയും, അശ്ലീലവും കേള്‍ക്കുമ്ബോള്‍ അറിയാം 51 വെട്ട് എന്നത് ഇവറ്റകള്‍ 101 വെട്ട് ആക്കി ഉയര്‍ത്തും എന്ന്. അതുകൊണ്ടാണ് ഭാവിയുടെ വാഗ്ദാനങ്ങള്‍ എന്ന് ഇവറ്റകളെ ഭൂതൻ വിശേഷിപ്പിച്ചത്.

ഇതിന്റെ നേതൃ നിരയില്‍ ഉള്ളവനൊക്കെ 35 ഉം 40 ഉം വയസും, സ്ത്രീകളെ ആക്രമിച്ചത് ഉള്‍പ്പെടെ 30 തില്‍ അധികം ക്രിമിനല്‍ കേസിലെ പ്രതികളും ഒക്കെയാണ്.വിവേകമുള്ള മാതാപിതാക്കള്‍ക്ക് മാത്രമേ കുട്ടികളെ ഈ ക്രിമിനല്‍ കൂട്ടങ്ങളുടെ ഇടയില്‍ നിന്ന് രക്ഷിക്കാൻ കഴിയൂ. ഒരിക്കല്‍ പെട്ട് പോയാല്‍ രക്ഷപെടാൻ പറ്റില്ല. നഷ്ടം അവരവര്‍ക്ക് മാത്രമാണ് എന്ന് കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കാൻ രക്ഷിതാക്കള്‍ക്ക് കഴിയണം.സാമ്ബത്തീക രംഗത്ത് അതിവേഗം കുത്തിക്കുന്ന ഇന്ത്യ എന്ന രാജ്യത്ത് ഉണ്ടാകുന്ന വമ്ബൻ അവസരങ്ങള്‍ നമ്മുടെ കുട്ടികള്‍ക്കും ലഭിക്കണം എങ്കില്‍ കുട്ടികളെ ഇവിടെ നിന്ന് രക്ഷിച്ച്‌ കൊണ്ടുപോകണം.

ഈ അവസ്ഥ തുടര്‍ന്നാല്‍ നമ്മുടെ കുട്ടികള്‍ ക്രിമിനലുകള്‍ മാത്രമല്ല, അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവരായി തീരും എന്നുറപ്പ്. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ പറ്റില്ല, പണിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ല, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി അവരെ എങ്കിലും രക്ഷിച്ച്‌ എടുക്കാം എന്ന് വിചാരിച്ചാലോ, അതും സമ്മതിക്കില്ല.ബുദ്ധിയുള്ളവര്‍ എല്ലാം രക്ഷപ്പെടുന്നു. ഇതൊക്കെ കണ്ടിട്ടും പഠിക്കുന്നില്ല എങ്കില്‍ നിങ്ങളെ ദൈവം പോലും കൈവിടും എന്ന് തീര്‍ച്ച..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക