യാത്രക്കാരനില്‍ നിന്നും മോഷ്ടിച്ചതായി കരുതപ്പെടുന്ന 300 ഡോളര്‍ വിഴുങ്ങുന്ന സുരക്ഷാ ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ വൈറല്‍. ഫിലിപ്പീൻസിലെ മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തിലെ ലെ ടെര്‍മിനല്‍ 1 ലാണ് സംഭവം. ഓഫിസ് ഫോര്‍ ട്രാൻസ്‌പോര്‍ട്ടേഷൻ സെക്യൂരിറ്റി (ഒടിഎസ്) സുരക്ഷാ ജീവനക്കാരിയെ തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തി. സംഭവത്തില്‍ തെളിവ് ശേഖരിക്കുകയാണെന്ന് ഒടിഎസ് അറിയിച്ചു.

സുരക്ഷാ ജീവനക്കാരി വായില്‍ പണമെന്ന് കരുതപ്പെടുന്ന വസ്തു വയ്ക്കുന്നതും പിന്നീട് വിരല്‍ ഉപയോഗിച്ച്‌ വായിലേക്ക് തള്ളിയ ശേഷം വെള്ളം കുടിക്കുന്നതും വിഡിയോയിലുണ്ട്. കേസില്‍ മനില രാജ്യാന്തര വിമാനത്താവള അതോറിറ്റി ഫിലിപ്പൈൻ നാഷനല്‍ പൊലീസ് ഏവിയേഷൻ സെക്യൂരിറ്റിയുമായും സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്. യാത്രക്കാരനെ എക്സ്-റേ സ്കാനിങ്ങിന് വിധേയനാക്കിയപ്പോള്‍ അയാളുടെ ബാഗിലുണ്ടായിരുന്ന പണം ജീവനക്കാരി മോഷ്ടിച്ചതായിട്ടാണ് സൂചന. സംഭവത്തില്‍ ഉള്‍പ്പെട്ട വനിത ജീവനക്കാരി ഉള്‍പ്പെട നാലു പേരെ സസ്പെൻഡ് ചെയ്തു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഇതാദ്യമായല്ല സുരക്ഷാ ജീവനക്കാര്‍ യാത്രക്കാരന്റെ പണം മോഷ്ടിക്കുന്നത്. ഈ വര്‍ഷമാദ്യം, വിമാനത്താവളത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ തായ് വിനോദസഞ്ചാരിയില്‍ നിന്ന് പണം മോഷ്ടിച്ചതിന് പിടിക്കപ്പെട്ടിരുന്നു, അതേസമയം ഒരു ചൈനീസ് യാത്രക്കാരന്റെ വാച്ച്‌ മോഷ്ടിച്ചതിന് മറ്റൊരു സ്‌ക്രീനിങ് ഓഫിസര്‍ അറസ്റ്റിലായി. മറ്റൊരു സംഭവത്തില്‍ മയാമി രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് ട്രാൻസ്‌പോര്‍ട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (ടിഎസ്‌എ) ജീവനക്കാര്‍ യാത്രക്കാരുടെ ബാഗുകളില്‍ നിന്ന് പണവും മറ്റ് സാധനങ്ങളും മോഷ്ടിക്കുന്ന വിഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക