തൊടുപുഴ: തൊടുപുഴ പൊലീസ് സ്റ്റേഷന് സമീപത്തെ ബീവറേജ്‌സ് ഷോപ്പില്‍ കത്തിക്കുത്ത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജോസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ ആളാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മദ്യം പൊതിഞ്ഞുനല്‍കുന്നതുമായി ബന്ധപ്പെട്ട് ബീവറേജസിലെ ജീവനക്കാരനായ ജോര്‍ജ് കുട്ടിയും ജോസും തമ്മില്‍ തര്‍ക്കവും തെറിവിളിയുമായി. പിന്നീട് ജോസ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ ജോര്‍ജ് കുട്ടിയെ കുത്തുകയായിരുന്നു. കൂടാതെ ബെവ്‌കോയിലെ സെക്യൂരിറ്റി ജീവനക്കാരെയും ഇയാള്‍ ആക്രമിച്ചു.പരിക്കേറ്റ മൂന്ന് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക