വള്ളക്കടവില്‍ അര്‍ദ്ധരാത്രിയില്‍ യുവാവിനെ വീട് കയറി ആക്രമിച്ച സംഭവത്തില്‍ ഭാര്യയും മകനും പിടിയിൽ. വള്ളക്കടവ് കരിക്കന്നം വീട്ടില്‍ അബ്ബാസിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമിച്ചതെന്ന് പിടിയിലായ അബ്ബാസിന്റെ ഭാര്യയും ആഷ്ര ബീവി (39), മകൻ മുഹമദ് ഹമ്ബൻ(19) പൊലീസിന് മൊഴി നല്‍കി. വധശ്രമത്തിന് വണ്ടിപ്പെരിയാര്‍ പൊലീസ് കേസ് എടുത്തു. കൂട്ട് പ്രതികള്‍ക്കായുള്ള അന്വേഷണമാരംഭിച്ചതായും പൊലീസ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ1.30 ഓടെ ഒരു സംഘമാളുകള്‍ വള്ളക്കടവിലെ അബാസിനെ വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നു.ആക്രമിച്ചത് കൊട്ടേഷൻ സംഘമായിരുന്നു എന്നാണ് പൊലീസിനു മൊഴി നല്‍കിയിരുന്നത് . എന്നാല്‍ പൊലീസ് ഇപ്രകാരം പറയുന്നു. ആഷ്ര ബീവിയും, അബ്ബാസും തമ്മില്‍ വഴക്കും കലഹവും സ്ഥിരമായിരുന്നു. ആഷ്രാബീവിയെ മാനസികമായും, ശാരീരികമായും, അബ്ബാസ് പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇത് സഹിക്കാനാകാതെ പിതാവിന്റെ വീട്ടില്‍ ഇവര്‍ എറണാകുളത്ത് താമസിക്കുകയായിരുന്നു.പിന്നീടാണ് അയല്‍വാസി ഷെമീറിന്റെ നിർദ്ദേശം അനുസരിച്ച് ഭര്‍ത്താവിനെ ആക്രമിക്കാൻ പദ്ധതി ഒരുക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതനുസരിച്ച്‌ അഷീറബീവിയും മകൻ മുഹമ്മദ് ഹസ്സനും വണ്ടിപ്പെരിയാര്‍ ബസ്റ്റോപ്പില്‍ രാത്രി പന്ത്രര യോടെ കാത്തിരുന്നു. ഷെമീറും സംഘവും കാറില്‍ എത്തുകയും ഇവര്‍ രണ്ട് പേരേയും കൂട്ടി വള്ളക്കടവിലേക്ക് അബ്ബാസിന്റെ വീട്ടില്‍ എത്തി. വീട് കാണിച്ച്‌ കൊടുത്തശേഷം എറണാകുളത്തേക്ക് മടങ്ങി പോയി. മര്‍ദ്ദനമേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അബ്ബാസിനെ കാണുന്നതിന് ഭാര്യ ആഷീറയും മകൻ മുഹമ്മദ് ഹസ്സനും ആശുപത്രിയില്‍ എത്തി പരിചരണ ചുമതല ഏറ്റെടുത്തു.

ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡില്‍യില്‍ എടുത്തു .ഇതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വണ്ടിപ്പെരിയാര്‍ എസ്.എച്ച്‌.ഒ. കെ. ഹേമന്ദ് കുമാര്‍, പ്രിൻസിപ്പള്‍ എസ്.ഐ. അജേഷ്, എസ്.ഐ. റ്റി.വി.രാജ് മോഹൻ, എ.എസ്.ഐ. മാരായ എസ്.സുബൈര്‍, കെ.ജി.രാജേന്ദ്രൻ, പി.എം.നിയാസ്, സിവില്‍ പൊലീസ് ഓഫീസര്‍ ലിജിത .വി.തോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക