വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കൊല്ലം സുധിയുടെ മൃതദേഹത്തിനായി ബന്ധുക്കളും ഭാര്യവീട്ടുകാരും ചേരിതിരിഞ്ഞ് അവകാശവാദം ഉന്നയിക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യഭാര്യ പോയ ശേഷം സുധി രണ്ടാമത് വിവാഹം ചെയ്തത് ക്രിസ്ത്യൻ മതവിഭാഗത്തത്തില്‍ പെട്ട യുവതിയെ ആയിരുന്നു. ഇവര്‍ കോട്ടയത്തായിരുന്നു താമസം.

അതിനാല്‍ തന്നെ മരണശേഷം സുധിയെ കോട്ടയത്ത് പള്ളിയില്‍ വെച്ച്‌ ക്രിസ്തീയ ആചാരങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുന്നത്. ഇതിനെതിരെ സുധിയുടെ സഹോദരനും അമ്മയും രംഗത്തെത്തിയിരുന്നു. സംസ്കരിക്കുന്നതിന് മുൻപ് തന്റെ മകന്റെ മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഇവര്‍ മാധ്യമങ്ങളോട് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചേട്ടന്റെ മൃതദേഹം നേരില്‍ കാണാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടെന്നും, കോട്ടയം വരെ യാത്ര ചെയ്യാനുള്ള ആരോഗ്യസ്ഥിതി തന്റെ അമ്മയ്ക്ക് ഇല്ലെന്നുമാണ് കൊല്ലം സുധിയുടെ സഹോദരൻ പറയുന്നത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഒരാള്‍ ജീവിച്ചിരുന്നപ്പോള്‍ സമാധാനം കൊടുക്കാത്ത ബന്ധുജനങ്ങള്‍ അയാള്‍ മരണപ്പെട്ടാലും സമാധാനം കൊടുക്കാത്ത അവസ്ഥയാണല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക