സാമ്ബത്തിക മാന്ദ്യം മുന്നില്‍ കണ്ട് ലോകത്തെ ടെക് കമ്ബനികളെല്ലാം തന്നെ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ഇത്തരത്തില്‍ ഓരോ കമ്ബനിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. ഏറ്റവും പുതിയ വിവരമനുസരിച്ച്‌ 2023ല്‍ ഇതുവരെ 332 ടെക് കമ്ബനികള്‍ ആകെ 1,00,746 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, സെയില്‍സ് ഫോഴ്‌സ്, ആമസോണ്‍ എന്നീ കമ്ബനികളില്‍ നിന്ന് ഈ വര്‍ഷമാദ്യം കൂട്ടപ്പിരിച്ചുവിടലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിളില്‍ നിന്ന് 12000 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. കമ്ബനിയിലെ ആകെ ജീവനക്കാരുടെ 6 ശതമാനത്തോളം വരുമിത്. ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിട്ടതും ഗൂഗിളില്‍ നിന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൈക്രോസോഫ്റ്റില്‍ നിന്ന് 10000 പേരെയാണ് പിരിച്ചുവിട്ടത്. ആമസോണില്‍ നിന്ന് 8000 പേര്‍ പുറത്താക്കപ്പെട്ടു. കൂടാതെ സെയില്‍സ്ഫോഴ്സില്‍ നിന്നും 8000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡെല്‍ പിരിച്ചുവിട്ടവരുടെ എണ്ണം 6650 ആണ്. ഐബിഎമ്മില്‍ നിന്ന് 3900 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. എസ്‌എപി യില്‍ നിന്ന് 3000, സൂം ല്‍ നിന്ന് ഏകദേശം 1300ഓളം പേര്‍, കോയിന്‍ബേസില്‍ നിന്ന് 950 പേര്‍ എന്നിങ്ങനെയാണ് തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്ക്.ഏറ്റവും പുതിയതായി കൂട്ടപ്പിരിച്ചുവിടല്‍ നടന്നത് യാഹൂവിലാണ്.

തങ്ങളുടെ 20 ശതമാനം ജീവനക്കാരെയാണ് കമ്ബനി ഒറ്റയടിയ്ക്ക് പിരിച്ചുവിട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പിരിച്ചുവിടല്‍ സംബന്ധിച്ച നിര്‍ദ്ദേശം യാഹു ജീവനക്കാര്‍ക്ക് ലഭിച്ചത്. 12 ശതമാനം അതായത് 1000ത്തോളം ജീവനക്കാരെ ഉടന്‍ തന്നെ പിരിച്ചുവിടുമെന്നായിരുന്നു നിര്‍ദ്ദേശം. അടുത്ത ആറ് മാസത്തിനുള്ളില്‍ എട്ട് ശതമാനം പേരെ കൂടി പിരിച്ചുവിടുമെന്നും കമ്ബനി നിര്‍ദ്ദേശത്തില്‍ പറയുന്നു.

അങ്ങനെയെങ്കില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ഏകദേശം 600 ജീവനക്കാര്‍ക്ക് കൂടി ജോലി നഷ്ടപ്പെടുമെന്നാണ് വിവരം. യാഹുവിന്റെ മറ്റ് ബിസിനസ്സുകളെയും ഈ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം പകുതിയോടെ തങ്ങളുടെ ജീവനക്കാരില്‍ 10 ശതമാനം പേരെ പിരിച്ചുവിടേണ്ടി വരുമെന്നാണ് മൈക്രോസോഫ്റ്റ് ഉടമസ്ഥതതയിലുള്ള കമ്ബനിയായ ഗിറ്റ്ഹബ്ബ് പറയുന്നത്. ഏകദേശം 300 ജോലിക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നാണ് കമ്ബനി റിപ്പോര്‍ട്ടില്‍ പറയുന്നത്.

തുടര്‍ന്ന് ഓഫീസുകള്‍ ഒഴിയുമെന്നും ഭൂരിഭാഗം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സംവിധാനം നല്‍കുമെന്നും കമ്ബനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സാമ്ബത്തിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നതെന്നാണ് ലോകത്തെ ഭൂരിഭാഗം കമ്ബനികളുടെയും വാദം. പിരിച്ചുവിടലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഡെല്ലില്‍ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പേഴ്‌സണല്‍ കംപ്യൂട്ടര്‍ വ്യവസായത്തിലെ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഈ പിരിച്ചുവിടല്‍. ” ഞങ്ങള്‍ മുമ്ബും സാമ്ബത്തിക മാന്ദ്യത്തെ നേരിട്ടിട്ടുണ്ട്. പൂര്‍വ്വാധികം ശക്തിയോടെ ഞങ്ങള്‍ തിരിച്ചുവരും. വിപണി സാഹചര്യം അനുകൂലമാകുമ്ബോള്‍ ഞങ്ങള്‍ തിരിച്ചുവരും,” എന്നാണ് ഡെല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞത്.

പ്രധാന കമ്ബനികളില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം

മൈക്രോസോഫ്റ്റ് – 10,000 ജീവനക്കാര്‍ (ആകെ ജീവനക്കാരുടെ 5%)

ആമസോണ്‍ – 8,000 (ആകെ ജീവനക്കാരുടെ 3%)

സെയില്‍സ്‌ഫോഴ്‌സ് – 8,000 (ആകെ ജീവനക്കാരുടെ 10%)

ഡെല്‍ – 6,650 (ആകെ ജീവനക്കാരുടെ 5%)

ഐബിഎം – 3,900 (ആകെ ജീവനക്കാരുടെ 2%)

എസ്‌എപി – 3,000 (ആകെ ജീവനക്കാരുടെ 3%)

സൂം – 1,300 (ആകെ ജീവനക്കാരുടെ 15%)

കോയിന്‍ബേസ് – 950 (ആകെ ജീവനക്കാരുടെ 20%)

യാഹൂ – 1,600 (ആകെ ജീവനക്കാരുടെ 20%)

ഗിറ്റ്ഹബ്ബ് – 300 (ആകെ ജീവനക്കാരുടെ 10%).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക