തുടര്‍ ഓഹരി വില്‍പ്പന(എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാനാണ് തീരുമാനമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. നിക്ഷേപകര്‍ക്ക് പണം തിരിച്ച്‌ നല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. വിപണിയിലെ അസ്ഥിരത പരിഗണിച്ചാണ് തീരുമാനം. സഹകരിച്ചവര്‍ക്ക് നന്ദിയെന്ന് അദാനി അറിയിച്ചു.

അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. നഷ്ടം 72 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ അദാനി ഗ്രൂപ്പ് ഓഹരികളെ അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പോര്‍ട്‌സ് എന്നിവയുമായി ഇടകലര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മറ്റുള്ള ഗ്രൂപ്പുകളുടെ ഓഹരികളെ അപേക്ഷിച്ച്‌ വില്‍പ്പനയ്ക്ക് വെച്ച ഓഹരികള്‍ക്ക് ആവശ്യക്കാര്‍ കൂടുതലായിരുന്നു. ആദ്യ രണ്ട് ദിവസത്തെക്കാള്‍ കൂടുതല്‍ ആവശ്യക്കാര്‍ ഇന്നലെ അദാനി ഗ്രൂപ്പ് ഓഹരി തേടിയെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനുവരി 24 ന് പുറത്ത് വന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് വലിയ ഇടിവാണ് സംഭവിച്ചത്. 4.55 കോടി ഓഹരികളാണ് എഫ്പിഒയില്‍ വിറ്റഴിക്കുന്നതിന് വേണ്ടി ലക്ഷ്യമിട്ടിരുന്നത്. ഓഹരി വില എഫ്പിഒ പ്രൈസ് ബാന്‍ഡിന് താഴെയെത്തിയതിനാല്‍ റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ഇവയില്‍ 11% മാത്രമാണ് നിക്ഷേപകരെത്തിയത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കടുത്ത സാമ്ബത്തിക വെല്ലുവിളി നേരിട്ടതോട് കൂടി അദാനി ലോകത്തിലെ ധനികരുടെ ആദ്യത്തെ പത്തില്‍ നിന്നും പിന്തള്ളപ്പെട്ടു. കുറഞ്ഞ ദിവസത്തിനുള്ളില്‍ 72 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് 134.2 ബില്യണ്‍ ഡോളറായിരുന്നു അദാനിയുടെ ആസ്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക