തൃശൂര്‍: എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികളും പൊലീസുമായി സംഘര്‍ഷം. വിദ്യാര്‍ത്ഥിനികളോട് മോശമായി പൊരുമാറിയ ആളെ പൊലീസ് ഇടപെട്ട് വിട്ടയച്ചെന്നാരോപിച്ചാണ് സംഘര്‍ഷം ഉടലെടുത്തത്. വിയ്യൂര്‍ ജയിലിലെ ജീവനക്കാരനാണ് ശല്യം ചെയ്‌തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോളേജിന് മുമ്ബില്‍ കാറില്‍ വന്ന ഇയാള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഹോണ്‍ മുഴക്കി. പിന്നീട് കാറില്‍ നിന്നിറങ്ങി പെണ്‍കുട്ടികളെ അധിക്ഷേപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ആണ്‍കുട്ടികളെ കൈയ്യേറ്റം ചെയ്‌തെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് കുറ്റാരോപിതനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തി വീശി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക