കൊച്ചി: ഇന്നലെ അമിത ലഹരിയില്‍ വാഹനം ഓടിച്ചു കുസാറ്റ് മുതല്‍ തൃക്കാക്കര വരെയുള്ള പ്രദേശത്തെ ഭീതിയിലാഴ്‌ത്തിയത് സിനിമാ സീരിയൽ താരം അശ്വതി ബാബുവും സുഹൃത്ത് നൗഫലുമാണ്. ഉന്മാദല ഹരിയില്‍ വാഹനം ഓടിച്ചു നിരവധി വാഹനങ്ങളില്‍ ഇടിപ്പിച്ചാണ് അപകടം ഉണ്ടാക്കിയത്. ഒടുവിൽ നാട്ടുകാർ ബലമായി വണ്ടി തടഞ്ഞ് പോലീസിൽ ഏൽപ്പിച്ച് ഇരുവരുടെയും പൂർവ്വ കാലവും കുപ്രസിദ്ധമാണ്.
2018ല്‍ എംഡിഎംഎ ലഹരി പദാര്‍ഥവുമായി പിടിയിലായിരുന്നു സീരിയല്‍ നടി അശ്വതി ബാബുവും കൂട്ടാളിയും.പുറത്തു വിട്ടാലും ലഹരി മരുന്നില്ലാതെ ജീവിക്കാനാവില്ലെന്ന ഇവരുടെ കുറ്റസമ്മതവും പുറത്തു വന്നിരുന്നു. പ്രായപൂര്‍ത്തിയാകും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നു ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവുമുണ്ട്. 2016ല്‍ ദുബായില്‍വച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്ബ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.
അശ്വതി ബാബു ഒരു പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ മുമ്ബ് കണ്ടെത്തിയിരുന്നു. പാലച്ചുവടിലെ ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് എന്ന ഫ്ളാറ്റിലെ നടിയുടെ അപ്പാര്‍ട്ട്മെന്റിലാണ് വാണിഭം നടന്നിരുന്നത്. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകള്‍ പൊലീസ് അന്ന് ശേഖരിച്ചിരുന്നു.
ഇവരുടെ ഫോണ്‍ പരിശോദിച്ചപ്പോഴാണ് പലര്‍ക്കും യുവതികളെ കാഴ്‌ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്. ശബ്ദ സന്ദേശങ്ങള്‍ക്കൊപ്പം യുവതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടാതെ പലര്‍ക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലില്‍ നിന്നും കണ്ടെടുത്തു. അശ്വതിയെ അറസ്റ്റ് ചെയ്യുമ്ബോള്‍ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
വമ്ബന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്ന പേരിലാണ് പെണ്‍വാണിഭം നടത്തി വന്നത്. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നു. പെണ്‍വാണിഭത്തിനായി പ്രത്യേക വാട്ട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ അശ്വതി മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം, സുവര്‍ണ്ണ പുരുഷന്‍ എന്നീ സിനിമയിലും ഭാഗ്യദേവത എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയ രംഗത്തേക്ക് പ്രവേശിക്കുവാനായിട്ടാണ് കൊച്ചിയില്‍ ഇവര്‍ താമസം ആരംഭിച്ചത്. പിന്നീട് മയക്കുമരുന്ന് കടത്തിലേക്കും പെണ്‍വാണിഭത്തിലേക്കും പോകുകയായിരുന്നു. 2016ല്‍ ദുബായില്‍ ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. 2018ല്‍ എം.ഡി.എം.എയുമായി പൊലീസ് പിടിയിലായ ഇവര്‍ ജയിലിലായെങ്കിലും പുറത്തെത്തിയതോടെ ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.