പാലക്കാട്: രാത്രി ലയത്തില്‍ നിന്നും കുതിരകള്‍ ഇറങ്ങിയോടി. കുതിരാനു സമീപം ഇരുമ്ബുപാലത്തെ സ്വകാര്യ ഹോഴ്‌സ് റൈഡിങ് അക്കാദമിയിലെ കുതിരകളാണ് ഇറങ്ങിയോടിയത്. ബുധനാഴ്ച രാത്രി 11നാണ് സംഭവം. കാട്ടാനയുടെ ശബ്ദം കേട്ടു പരിഭ്രാന്തരായ ഏഴ് കുതിരകള്‍ ചാടിപ്പോവുകയായിരുന്നു.

ദേശീയപാതയിലൂടെ ഓടിയ കുതിരകളില്‍ മൂന്നെണ്ണത്തിനെ വാഹനങ്ങളിടിച്ചു. ഒരു കുതിര ചത്തു. ഒന്നിന്റെ നില ഗുരുതരമാണ്. കുതിരയുമായി ഉണ്ടായ കൂട്ടിയിടിയില്‍ ബൈക്ക് യാത്രക്കാരനു ഗുരുതര പരുക്കേറ്റു. പട്ടിക്കാട് തെക്കുംഭാഗം മേലേവീട്ടില്‍ നിതീഷ് കുമാറിനാണ് (21) പരുക്കേറ്റത്. ഇയാളെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലേചുങ്കത്തായിരുന്നു അപകടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാട്ടാനയുടെ ശബ്ദം കേട്ടു പരിഭ്രാന്തരായാണു കുതിരകള്‍ ലായത്തില്‍ നിന്നു പുറത്തുചാടിയതെന്നു കരുതുന്നു. കുന്നുംപുറം ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഹോഴ്‌സ് റൈഡിങ് അക്കാദമിയിലെ കുതിരകളാണു ലായത്തില്‍ നിന്നു ചാടി ദേശീയപാതയിലൂടെ ഓടിയത്. പീച്ചി റിസര്‍വോയറിനോടു ചേര്‍ന്നാണു കുതിരയോട്ട പരിശീലന കേന്ദ്രം. ഓട്ടത്തിനിടെ വാണിയമ്ബാറ, മേലേചുങ്കം, മേരിഗിരി എന്നിവിടങ്ങളിലാണു കുതിരകള്‍ വിവിധ വാഹനങ്ങളുമായി കൂട്ടിയിടിച്ചത്. ബാക്കി കുതിരകളെ നാട്ടുകാരുടെ സഹായത്തോടെ പിടിച്ചുകെട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക