തൃശൂര്‍: ഓഡിറ്റ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട ഫയല്‍ നല്‍കാനാവാത്ത മാനസിക സമ്മര്‍ദ്ദത്താല്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. അഡാട്ട് പഞ്ചായത്ത് അസിസ്റ്റന്‍ഡ് സെക്രട്ടറി സുരേഷ് ബാബുവാണ് (56) മരിച്ചത്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹം ദീര്‍ഘകാലമായി ജോലി ചെയ്തിരുന്ന പുന്നയൂരില്‍ നിന്ന് അടാട്ടു പഞ്ചായത്തിലേക്ക് മാറിയത്.

തദ്ദേശ ഭരണ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏതാനും ദിവസങ്ങളായി പുന്നയൂര്‍ പഞ്ചായത്തില്‍ സുരേഷ് ബാബു ഉണ്ടായിരുന്ന കാലത്തെ ഓഡിറ്റ് നടക്കുകയാണ്. എന്നാല്‍ സുരേഷ് ബാബു കൈകാര്യം ചെയ്ത മൂന്ന് ഫയല്‍ കാണാതായതുമായി ബന്ധപ്പെട്ട് ഓഡിറ്റ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് മെമ്മോ അയച്ചിരുന്നു. അതനുസരിച്ച്‌ വ്യാഴാഴ്ച്ച രാവിലെ 11ഓടെ എത്തിച്ചുതരാമെന്ന് സുരേഷ് ബാബു മറുപടി നല്‍കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വ്യാഴാഴ്ച്ച സുരേഷ് എത്താത്തതിനെ തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പരിസരവാസികളുമായി പിന്‍ഭാഗത്ത് ചെന്ന് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ഇദ്ദേഹത്തിന്‍റെ പോക്കറ്റില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ മരണത്തെക്കുറിച്ച്‌ സൂചിപ്പിച്ചിട്ടുണ്ട്. അടുത്ത മാസം വിരമിക്കാനിരിക്കേയാണ് മരണം. പൊലീസെത്തി മേല്‍ നടപടി സ്വീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക