കോട്ടയം ഏറ്റുമാനൂരില്‍ നാല്‍പ്പത്തിയേഴുകാരി ഗാർഹിക പീഡനത്തിനിരയായതായി പരാതി. മദ്യത്തിന് അടിമയായ ഭർത്താവും ഭർതൃമാതാവും ചേർന്ന് ക്രൂരമായി പീഡിപ്പിക്കുന്നതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പത്തൊൻപതുകാരിയായ മകളെയും ഭർത്താവ് ജോമോൻ മർദിച്ചതായും യുവതി ആരോപിച്ചു.
ഭർത്താവിന്റെ വീട്ടില്‍ കഴിയുമ്ബോള്‍ ഭർതൃമാതാവ് നിരന്തരം മർദിക്കുകയും വേനല്‍കാലത്ത് രാത്രി ആയാല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ബുദ്ധിമുട്ടിച്ചിരുന്നതായും യുവതി ആരോപിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഏറ്റുമാനൂരില്‍ ആത്മഹത്യ ചെയ്ത ഷൈനിയെ പോലെ ആത്മഹത്യ ചെയ്തുകൂടെ എന്ന് ഭർത്താവ് നിരന്തരം ചോദിക്കുമെന്നും യുവതി വെളിപ്പെടുത്തുന്നു. പിതാവിന്റെ മർദനത്തില്‍ മകള്‍ക്ക് കഴുത്തിന് മുറിവേറ്റതായും ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















