ഹൈരാബാദിനെ ഞെട്ടിച്ച യുവതിയുടെ കൊലപാതകത്തില്‍ പ്രതിക്ക് തെളിവ് നശിപ്പിക്കാന്‍ പ്രചോദനമായത് മലയാള സിനിമ സൂക്ഷ്മദർശിനിയെന്ന് വെളിപ്പെടുത്തല്‍.മുന്‍ സൈനിക ഉദ്യോഗസ്ഥനായ ഗുരുമൂർത്തി ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ഭാര്യ മാധവിയെ വെട്ടിക്കൊലപ്പെടുത്തുന്നത്. മാധവിയുടെ മൃതദേഹം വെട്ടിമുറിച്ച്‌ പ്രഷർ കുക്കറില്‍ വേവിച്ച ശേഷം പ്രതി തടാകത്തില്‍ വലിച്ചെറിയുകയായിരുന്നു.

യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും നെസ്രിയ – ബേസില്‍ ജോസഫ് ചിത്രം സൂക്മദർശിനിയില്‍ നിന്നും ആശയം ലഭിച്ചുവെന്ന് വെളിപ്പെടുത്തുന്നത്. 2020 ല്‍ സൈന്യത്തില്‍ നിന്ന് മടങ്ങിയെത്തിയ ഗുരുമൂർത്തി കാഞ്ചൻബാഗില്‍ സെക്യുരിറ്റി ഗാർഡായി ജോലി ചെയ്ത് വരുന്നതിന് ഇടയിലാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നന്ദ്യാലിലെ സ്വന്തം നാട്ടിലേക്ക് പോകാൻ ഭാര്യ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗുരുമൂർത്തി സമ്മതിച്ചതായും പോലീസ് വെളിപ്പെടുത്തി. തടാകത്തിലുള്‍പ്പടെ മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചതായി പറയുന്നുണ്ടെങ്കിലും ഇതുവരെ ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ജനുവരി 18 നാണ് മകള്‍ മാധവിയെ കാണാനില്ലെന്ന് കാട്ടിക്കൊണ്ട് പൊലീസില്‍ പരാതി നല്‍കുന്നത്. തുടർന്ന് പൊലീസ് അന്വേഷണത്തിന് എത്തിയപ്പോള്‍ താനുമായുള്ള തർക്കത്തിന് ശേഷം മാധവി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നായിരുന്നു ഗുരുമൂർത്തി പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിന് ഒടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയും കൃത്യം തെളിയിക്കുന്നതില്‍ പൊലീസിന് സാഹയകരമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക