ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൊട്രോ സ്റ്റേഷനില്‍നിന്നു ചാടിയ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗസ്സിയാബാദിലാണ് സംഭവം. വീട്ടില്‍വെച്ച്‌ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം മെട്രോ സ്റ്റേഷനിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഗുരുഗ്രാമില്‍ അപാര്‍ട്‌മെന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഗൗരവ് ശര്‍മയാണ് മരിച്ചത്.

ഞായറാഴ്ച ഗുരുഗ്രാമിലെ വീട്ടില്‍ ഭാര്യ ലക്ഷ്മി റാവത്തിനെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ കൗശംഭിയിലെത്തിയത്. ആഗ്ര സ്വദേശിയായ ഗൗരവ് തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കൗശംഭി മെട്രോ സ്റ്റേഷനിലെത്തി ആത്മഹത്യ ചെയ്തത്. സിസിടിവി ദൃശ്യത്തില്‍ നിന്നാണ് ഇയാള്‍ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്ന് താഴേയ്ക്ക് ചാടുന്നത് കണ്ടത്. സംഭവ സ്ഥലത്തുവച്ചുതന്നെ ഇയാള്‍ മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലക്ഷ്മിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയപ്പോള്‍ മൃതദേഹത്തിനരികിലിരുന്ന് ഒരു വയസ്സുള്ള കുട്ടി കരയുകയായിരുന്നു. തുടര്‍ന്ന് ഗൗരവിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഗുരുഗ്രാമില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള കൗശംഭിയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക