സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിഞ്ഞ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വൻ നേട്ടം. ഒരു സിറ്റിങ് സീറ്റ് തോറ്റ യുഡിഎഫ് നാല് സീറ്റുകള്‍ പിടിച്ചെടുത്തു. ഫലം വന്നതില്‍ 14 ഇടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. എല്‍ഡിഎഫ് 13 സ്ഥലത്ത് ജയിച്ചു. കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ആം ആദ്മി പാര്‍ട്ടിയും എസ്‌ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് നാല് സീറ്റുകള്‍ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുക്കാനും കഴിഞ്ഞു.
ഫലം ഇങ്ങനെ: കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു ഡിവിഷനുകളും യുഡിഎഫ് പിടിച്ചെടുത്തു. കൂട്ടിക്കലില്‍ കോണ്‍ഗ്രസിലെ അനു ഷിജുവും ആനിക്കലില്‍ കോണ്‍ഗ്രസിലെ ഡാനി ജോസ് കുന്നത്തും ആണ് ജയിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളിലാണ് വിജയം. മലമ്ബുഴ ബ്ലോക് പഞ്ചായത്ത് ആറാം ഡിവിഷൻ യുഡിഎഫ് നിലനിര്‍ത്തി. പ്രത്യുഷ് കുമാര്‍ വിജയിച്ചു.
തലനാട് പഞ്ചായത്ത് മേലടുക്കം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. സിപിഐ എമ്മിലെ കെ കെ ഷാജിയാണ് 22 വോടിനു വിജയിച്ചത്. മേലടുക്കം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗമായിരുന്നു ചാള്‍സ് പി ജോയി തുടര്‍ച്ചയായി പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് അയോഗ്യനാക്കിയത്.
ഈരാറ്റുപേട്ട നഗരസഭാ കുട്ടിമരംപറമ്ബ് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വിജയം. എസ്ഡിപിഐയുടെ അബ്‌ദുള്‍ ലത്തീഫാണ് 44 വോട്ടിനാണ് വിജയിച്ചത്. എസ് ഡി പി ഐ അംഗമായിരുന്ന ഇ പി അൻസാരിയെ അയോഗിനാക്കിയതിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ടയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒരു വര്‍ഷം മുമ്ബ് എൻഐഎ അറസ്റ്റ് ചെയ്ത അൻസാരിക്കു നഗരസഭ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
വെളിയന്നൂര്‍ പഞ്ചായത്ത് അരീക്കര വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു മാത്യു 19 വോട്ടിന് ജയിച്ചു. ആം ആദ്മി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. യു ഡി എഫ് സ്ഥാനാര്‍ഥിക്ക് 11 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
തിരുവനന്തപുരം അരുവിക്കര പഞ്ചായത്തിലെ മണമ്ബൂര്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. സി അര്‍ച്ചന 184 വോട്ടിനു ജയിച്ചു
കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ജയം. എഎപി സ്ഥാനാര്‍ത്ഥി ബീന കുര്യൻ ആണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് ആണ് പിടിച്ചെടുത്തത്. 13 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫ് 9 എല്‍ഡിഎഫ് രണ്ട് ബിജെപി 1 എഎപി ഒന്ന് എന്ന നിലയാണ്.
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പരിയാരം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. എംകെ അലി 86 വോട്ടിനു എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൊയ്‌ദീൻ മാറാറിയെ തോല്‍പ്പിച്ചു. മുസ്‌ലിം ലീഗിലെ എംകെ യാക്കൂബ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ എല്‍ഡിഎഫിന് ജയം. 251 വോട്ട് ഭൂരിപക്ഷത്തോടെ 413 വോട്ട് നേടിയ ഇടത് സ്ഥാനാര്‍ത്ഥി അജിമോൻ വിജയിച്ചു.
ഇടുക്കി ഉടുമ്ബൻചോല പഞ്ചായത്തിലെ മാവടി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അനുമോള്‍ ആൻണി 273 വോട്ടുകള്‍ക്ക് വിജയിച്ചു. യു ഡി എഫിനായി സുജ പ്രിൻസാണ് മത്സരിച്ചത്. അനുമോള്‍ ആൻറണിക്ക് 665 വോട്ടും സുജ പ്രിൻസിന് 392 വോട്ടും ലഭിച്ചു.
ഒഴൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു. 51 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി പി രാധ വിജയിച്ചത്.
തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് പളളിപ്പാടം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി റഷീദ് തങ്ങള്‍ 93 വോട്ടുകള്‍ക്ക് വിജയിച്ചു.
പോരുവഴി ഗ്രാമപഞ്ചായത്ത് – പതിനഞ്ചാം വാര്‍ഡില്‍ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് ഷീബയാണ് വിജയിച്ചത്. എസ് ഡി പി ഐ അംഗം അൻസി നസീര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ 18 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ആറ്, എല്‍ഡിഎഫ് അഞ്ച്, ബിജെപി അഞ്ച്, എസ്‌ഡിപിഐ രണ്ട് എന്നിങ്ങനെയാണ് കക്ഷി നില.
എറണാകുളം വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് 10-ാം വാര്‍ഡിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. 88 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ബിനിത പീറ്റര്‍ വാര്‍ഡ് നിലനിര്‍ത്തിയത്. എറണാകുളം ജില്ലയില്‍ രണ്ട് പഞ്ചായത്തുകളിലെ രണ്ട് വാര്‍ഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഉപതെരഞ്ഞെടുപ്പില്‍ ഈ രണ്ടു സീറ്റുകളും യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു
പട്ടിത്തറ ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫിന് ടോസിലൂടെ നേടിയ സിറ്റിംഗ് സീറ്റ് നഷ്ടമായി. യുഡിഎഫിന്റെ കെ മുഹമ്മദ് വിജയിച്ചു142 വോട്ടിനാണ് ജയം.
ഉമ്മന്നൂര്‍ വിലങ്ങറ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഹരിത അനില്‍ 69 വോട്ടിന് ജയിച്ചു.
തഴവ പതിനെട്ടാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 249 വോട്ടിന് എം. കണ്ണൻ ജയിച്ചു.
കോഴിക്കോട് വില്യാപ്പള്ളി പഞ്ചായത്തിലെ 16ാം വാര്‍ഡ് ചല്ലിവയല്‍ എല്‍ ഡി എഫില്‍ നിന്നും യു ഡി എഫ് പിടിച്ചെടുത്തു കഴിഞ്ഞ തവണ 110 വോട്ടിന് സിപിഎം ജയിച്ച വാര്‍ഡ് 311വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എൻ ബി പ്രകാശൻ ജയിച്ചു.
പത്തനംതിട്ട മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ 12 ആം വാര്‍ഡ് – കാഞ്ഞിരവേലി ഒരു വോട്ടിന് എല്‍ഡിഎഫ് വിജയം. അശ്വതി റ്റി നായര്‍ സിപിഐ സ്ഥാനാര്‍ഥി വിജയിച്ചു. സിപിഐ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചു മൂര്‍ത്തി വാര്‍ഡ് എല്‍ഡിഎഫിന് നഷ്ടമായി. യു ഡി എഫ് സ്ഥാനാര്‍ത്ഥി സതീഷ്കുമാര്‍ 325 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു.
മാള പഞ്ചായത്തിലെ കാവനാട് 14 ആം വാര്‍ഡില്‍ യുഡിഎഫിന് വിജയം. നിത ജോഷി 567 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു നിത 677 വോട്ട് നേടി. എല്‍ഡിഎഫ് സ്വതന്ത്രൻ ഇസ്മയില്‍ നമ്ബൂരി മഠത്തിലിന് 110 വോട്ടാണ് കിട്ടിയത്. ബിജെപിയിലെ മണിക്കുട്ടൻ മംഗലത്തിന് 29 വോട്ട് മാത്രമേ കിട്ടിയുള്ളൂ. തുടര്‍ച്ചയായി കൗണ്‍സിലില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്ബര്‍ ജോഷിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഒറ്റപാലം നഗരസഭ പാലാട്ട് റോഡ് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ബി ജെ പി യിലെ പി സഞ്ജു മോൻ വിജയിച്ചു
പത്തിനംതിട്ട – മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ 12 – വാര്‍ഡ് (കാഞ്ഞിരവേലി ) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അശ്വതി പി നായര്‍ ഒരു വോട്ടിന് വിജയിച്ചു.
കോഴിക്കോട് വാണിമേല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചു. കോണ്‍ഗ്രസിലെ അനസ് നങ്ങാണ്ടി 444 വോട്ടിന്റ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ ലീഗ് വിമതനായിരുന്നു ജയിച്ചത്.
കൊറ്റങ്കര പഞ്ചായത്ത് വയനശാല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എസ് ശ്യാം 67 വോട്ടിന് വിജയിച്ചു.കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ പുല്ലാളൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിംലീഗിലെ സിറാജ് ചെറുവലത്ത് 234വോട്ടുകള്‍ക്കാണ് ജയിച്ചത്. കഴിഞ്ഞ തവണ 96 വോട്ടുകള്‍ക്കായിരുന്നു യുഡിഎഫ് വിജയം.
കായംകുളം നഗരസഭ 32-ാo വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സന്തോഷ് കണിയാം പറമ്ബില്‍ വിജയിച്ചു187 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ത്ഥി ടിഎ നാസറിനെ പരാജയപ്പെടുത്തിയത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടെൻസി മൂന്നാമതായി. ബിജെപിയുടെ സിറ്റിങ് വാര്‍ഡാണിത്.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവൻ വണ്ടൂര്‍ ബ്ലോക്ക് ഡിവിഷൻ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുജന്യ ഗോപി1452 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷൻ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ തീര്‍ത്ഥ അനൂപിന് 2181 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. പ്രതിപക്ഷമില്ലാത്ത ബ്ലോക്ക് പഞ്ചായത്തായി പാനൂര്‍ തുടരും.