നവകേരളസദസ്സ് വേദിയില്‍ തോമസ് ചാഴികാടൻ എം.പി.യെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങില്‍ സ്വാഗതം പറഞ്ഞ ചാഴികാടൻ മുഖ്യമന്ത്രി വേദിയില്‍ ഇരിക്കെ തനിക്ക് രണ്ട് മൂന്ന് കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിക്കുകയായിരുന്നു. ആദ്യം റബ്ബറിന് താങ്ങുവില കൂട്ടിയതില്‍ അദ്ദേഹം നന്ദി രേഖപ്പെടുത്തി. പിന്നീട് പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ 13 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മലങ്കര മീനച്ചില്‍ കുടിവെള്ളപദ്ധതി തുടങ്ങിയതിനും നന്ദി പറഞ്ഞു.

എന്നാൽ പിന്നാലെ പാലാ സിന്തറ്റിക്ക് ട്രാക്ക് നവീകരണത്തിന് അഞ്ച് കോടി അനുവദിക്കണമെന്നും ചേര്‍പ്പുങ്കല്‍ പാലം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ എംപി ഉയർത്തിയ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി ഇവയ്ക്ക് നിശിതമായ ഭാഷയിൽ മറുപടി പറഞ്ഞു. പരിപാടിയെക്കുറിച്ച്‌ പലര്‍ക്കും വേണ്ടത്ര ധാരണയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പരാതി സ്വീകരിക്കല്‍ മാത്രമല്ല പ്രധാന കാര്യം. നമ്മുടെ നാട് നേരിടുന്ന പ്രശ്നങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കാനാണ് സദസ്സ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളം നേരിടുന്ന അവഗണനയും ജനത്തെ ബോധ്യപ്പെടുത്തുന്നു. നാട് എവിടെ എത്തി, ഇനി എന്തുചെയ്യണം എന്നിവയും അവതരിപ്പിക്കുന്നു. തോമസ് ചാഴികാടന് അത് വേണ്ടത്ര മനസ്സിലാകാതെവന്നത് ഖേദകരമാണ്. ചടങ്ങിനുശേഷം താൻ മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചതായി തോമസ് ചാഴികാടൻ അറിയിച്ചു.

വേദിയിൽ നിസ്സഹായതയോടെ ഇളിഭ്യനായി പാർട്ടി ചെയർമാൻ ജോസ് കെ മാണിയും.

മുഖ്യമന്ത്രി പാർട്ടിയിലെ മുതിർന്ന നേതാവിനെതിരെ മുഖ്യമന്ത്രി പരിഹാസങ്ങളും ശകാരവുമായി മുഖ്യമന്ത്രി കത്തി കയറുമ്പോൾ നിസ്സഹായതയോടെ ഇളിഭ്യനായി പാർട്ടി ചെയർമാൻ ജോസ് കെ മാണിയും വേദിയിലുണ്ടായിരുന്നു. ചാഴികാടൻ വികസന വിഷയങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ മന്ത്രിസഭയിലെ കേരള കോൺഗ്രസ് പ്രതിനിധി റോഷി അഗസ്റ്റിൻ വഴി പ്രസംഗം വെട്ടി ചുരുക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു തീർത്തിട്ടാണ് ചാഴികാടൻ പ്രസംഗം അവസാനിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക