തലശേരി നഗരത്തിലെ തിരുമ്മല്‍, ഉഴിച്ചില്‍ കേന്ദ്രത്തില്‍ ജീവനക്കാരിക്ക് നേരെ ലൈംഗിക പീഡനം നടന്നതായി പരാതി. വിധേയയാകാന്‍ വിസമ്മതിച്ച്‌ ചെറുത്തു നിന്ന തെറാപിസ്റ്റായ ജീവനക്കാരിയെ താമസ സ്ഥലത്തെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് നടത്തിപ്പുകാരനും ഇടപാടുകാരനുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ജീവനക്കാരി ഫോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് ഇവരെ മോചിപ്പിച്ചത്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്: തലശ്ശേരി ലോഗന്‍സ് റോഡില്‍ ഡാലിയ ആര്‍കേഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ലോടസ് സ്പാ എന്ന മസാജ് കേന്ദ്രത്തില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ഇവിടെ അടുത്തിടെ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിനിയായ 45 കാരിയെയാണ് മാനേജരുടെ ഒത്താശയോടെ ഇടപാടുകാരന്‍ ഉപദ്രവിച്ചത്. തെറാപിസ്റ്റ് എതിര്‍ത്തതോടെ മാനേജരും ചെമ്ബ്ര സ്വദേശിയായ ഇടപാടുകാരനും ഇടഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതി വാടകക്ക് താമസിക്കുന്ന റെയില്‍വെ സ്റ്റേഷനടുത്തുള്ള മുറിയിലെത്തി രാത്രിയില്‍ വഴക്കിട്ടു ഭീഷണിപ്പെടുത്തി. പിന്നെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തലശ്ശേരി പൊലീസാണ് പരാതിക്കാരിയെ മോചിപ്പിച്ചത്. സ്ഥാപനത്തിലെ മാനേജര്‍ കോട്ടയം നെടുംകണ്ടം സ്വദേശി അനന്തു(26) മസാജിനെത്തിയ പാറാല്‍ ചെമ്ബ്രയിലെ ബേബി കൃപയില്‍ റജിലേഷ്(29) എന്നിവരാണ് അറസ്റ്റിലായത്. തടഞ്ഞുവെക്കല്‍, പീഡന ശ്രമം, തുടങ്ങി അഞ്ചോളം വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. നെടുങ്കണ്ടം, കണ്ണൂര്‍ സ്വദേശികളായ പാര്‍ട് ണര്‍മാരാണ് മസാജ് കേന്ദ്രം നടത്തുന്നത്. ഇവര്‍ മുങ്ങിയതായാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക