ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സ് 94 ലക്ഷം രൂപയ്‌ക്ക് വിറ്റുപോയി. നോര്‍ത്ത് കരോലിനയ്‌ക്ക് സമീപം 1857ല്‍ തകര്‍ന്ന കപ്പലിനുള്ളില്‍ നിന്നാണ് ഏറ്റവും പഴക്കമേറിയതായി കരുതപ്പെടുന്ന ജീന്‍സ് കണ്ടെത്തിയത്. 1,14,000 യുഎസ് ഡോളറിനാണ് ഈ ജീന്‍സ് വിറ്റുപോയത്. ഹെവി ഡ്യൂട്ടി ചെയ്തിരുന്ന ഖനി തൊഴിലാളിയുടേതായി കരുതുന്ന അഞ്ച് ബട്ടണുകളുള്ള ജീന്‍സാണിത്.

സ്വര്‍ണത്തിന്റെ കപ്പലെന്ന് വിശേഷിപ്പിച്ചിരുന്ന എസ്‌എസ് സെന്‍ട്രല്‍ അമേരിക്ക എന്ന കപ്പലില്‍ നിന്നാണ് ജീന്‍സ് കണ്ടെടുത്തത്. പനാമയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് 1857ല്‍ യാത്ര ചെയ്യുമ്ബോള്‍ ചുഴലിക്കാറ്റില്‍പ്പെട്ട് കപ്പല്‍ മുങ്ങുകയായിരുന്നു. അന്ന് 425 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. അന്ന് കപ്പലില്‍ ജോലി ചെയ്തിരുന്നയാളുടെ ജീന്‍സായി ഇത് കരുതപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ഈ ജീന്‍സ് നിര്‍മ്മിച്ച കമ്ബനിയേതാണെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വസ്ത്ര നിര്‍മാതാക്കളായ ലെവി സ്ട്രോസ് എന്ന കമ്ബനിയാണ് ജീന്‍സ് നിര്‍മ്മിച്ചതെന്ന് ഒരു വശത്ത് വാദം ഉയരുന്നുണ്ടെങ്കിലും ഇവര്‍ ആദ്യമായി നിര്‍മ്മിച്ചുവെന്ന് പറയപ്പെടുന്ന ജീന്‍സ് 1873-ലായിരുന്നു ഉണ്ടായത്. അതായത് കപ്പല്‍ തകര്‍ന്ന് 16 വര്‍ഷത്തിന് ശേഷമാണ് ഇത് സംഭവിച്ചത്. അതിനാല്‍ പുരാതനമായ ജീന്‍സ് തയ്യാറാക്കിയത് ലെവി സ്ട്രോസ് ആണെന്ന വാദത്തെ ഭൂരിഭാഗം പേരും എതിര്‍ക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക