ആപ്പിളിന്റെ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ആര്‍ക്കും ഓട്ടോഗ്രാഫ് നല്‍കാറില്ലെന്ന കാര്യം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അന്ന് അതിന്റെ പിന്നിലെ രഹസ്യം ആര്‍ക്കും മനസ്സിലായില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം എല്ലാവര്‍ക്കും കാര്യം പിടികിട്ടി. എന്തെന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ഒരു ഒപ്പിന് ലക്ഷക്കണക്കിന് രൂപയാണ് മൂല്യം. അടുത്തിടെ അദ്ദേഹം ഒപ്പിട്ട ഒരു ചെക്ക് ലേലം ചെയ്തിരുന്നു . ഈ ചെക്ക് 106,985 ഡോളറിനാണ് (ഏകദേശം 89,18,628 രൂപ) ലേലം പോയത്.
25,000 ഡോളര്‍ വരെ എത്തുമെന്നായിരുന്നു ലേലം സംഘടിപ്പിച്ച സ്ഥാപനത്തിന്റെ കണക്കൂട്ടല്‍, അതായത് ഇന്ത്യൻ രൂപയില്‍ ഏകദേശം 20 ലക്ഷം രൂപ. ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടാണ് 89 ലക്ഷത്തിന് ഡീല്‍ നടന്നത്. 1976 ജൂലൈ 23 ന് ആപ്പിള്‍ കമ്ബ്യൂട്ടര്‍ കമ്ബനിക്ക് വേണ്ടി സ്റ്റീവ് ജോബ്‌സ് ഒപ്പിട്ട് നല്‍കിയ ചെക്കാണിത്. അമേരിക്കയിലെ ആര്‍.ആര്‍ ലേല സ്ഥാപനമാണ് ഈ ചെക്ക് ലേലം ചെയ്തത്. 4 ഡോളറാണ് (ഏകദേശം 333 രൂപ) ചെക്കില്‍ രേഖപ്പെടുത്തിയ തുക.
അന്ന് അതിന്റെ പിന്നിലെ രഹസ്യം ആര്‍ക്കും മനസ്സിലായില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം എല്ലാവര്‍ക്കും കാര്യം പിടികിട്ടി. എന്തെന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ഒരു ഒപ്പിന് ലക്ഷക്കണക്കിന് രൂപയാണ് മൂല്യം. അടുത്തിടെ അദ്ദേഹം ഒപ്പിട്ട ഒരു ചെക്ക് ലേലം ചെയ്തിരുന്നു . ഈ ചെക്ക് 106,985 ഡോളറിനാണ് (ഏകദേശം 89,18,628 രൂപ) ലേലം പോയത്.
ജോബ്‌സും ആപ്പിളിന്റെ സഹസ്ഥാപകൻ സ്റ്റീവ് വോസ്‌നിയാക്കും ആപ്പിള്‍-1-ല്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഈ ചെക്ക് ഒപ്പിട്ടതെന്ന് ലേല സ്ഥാപനം അറിയിച്ചു. അക്കാലത്ത് 50 കമ്ബ്യൂട്ടറുകള്‍ മാത്രമാണ് നിര്‍മ്മിച്ചിരുന്നത്. 6X3 ഇഞ്ച് ആണ് ചെക്കിന്റെ വലുപ്പം, അതില്‍ സ്റ്റീവ് ജോബ്സിന്റെ പേര് എഴുതിയിട്ടുണ്ട്. ഈ ചെക്ക് 1976 ജൂലൈ 23 ന് ആപ്പിള്‍ കമ്ബനി റേഡിയോ ഷാക്ക് നല്‍കിതാണ് പ്രസ്തുത ചെക്ക്.
ഇതില്‍ ആപ്പിളിന്റെ ആദ്യ ഔദ്യോഗിക വിലാസം ‘770 വെല്‍ച്ച് റോഡ്., സ്റ്റെ. 154, പാലോ ആള്‍ട്ടോ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചെക്ക് ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ആപ്പിള്‍ സ്ഥാപിക്കപ്പെട്ടത്. ആപ്പിളിന്റെ കമ്ബ്യൂട്ടര്‍ സിസ്റ്റം വികസനത്തില്‍ പ്രധാന പങ്കുവഹിച്ച റേഡിയോ ഷാക്കിനാണ് ഈ ചെക്ക് നല്‍കിയത്.