ഡല്‍ഹി: പാക് അധീന കശ്മീര്‍ വീണ്ടും തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്ന ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിച്ച്‌ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ എന്തായാലും അത് പാലിക്കുമെന്ന് ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും ഉത്തരവിനായി കാത്തിരിക്കുകയാണെന്നും സൈന്യം അറിയിച്ചു.

ശ്രീനഗറില്‍ കരസേനയുടെ 76-ാം ‘ശൗര്യദിവസ്’ ആഘോഷത്തില്‍ സംസാരിക്കുന്നതിനിടെയാണ് രാജ്‌നാഥ് സിംഗ് പാക് അധീന കശ്മീരിനെക്കുറിച്ച്‌ പ്രസ്താവന നടത്തിയത്. ‘ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏത് ഉത്തരവും നടപ്പിലാക്കും. അത്തരം ഉത്തരവുകള്‍ നല്‍കുമ്ബോഴെല്ലാം അത് നടപ്പാക്കാന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറായിരിക്കും,’ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ തക്കതായ മറുപടി നല്‍കുമെന്ന് നേരത്തെ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് ഇരുരാജ്യങ്ങളുടെയും ഉത്തരവാദിത്തമാണ്. അതിനെതിരായി എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറാകണം ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക