രാജവെമ്ബാലയെ പിടിക്കാന്‍ വാവ സുരേഷ് വിദേശത്തേക്ക്. സ്വീഡനിലെ മൃഗശാലയില്‍ നിന്നും ഉഗ്രവിഷമുള്ള രാജവെമ്ബാല പുറത്ത് ചാടിയതിനു പിന്നാലെയാണ് വാവ സുരേഷ് വിദേശത്തേക്ക് പോകാന്‍ തയാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വെെറ്റ് ഹൗസില്‍ നിന്നും വാവസുരേഷിനെ തേടി സന്ദേശമെത്തി. സ്വീഡന്‍ സര്‍ക്കാരിന്റെ പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നുമുളള സന്ദേശമാണ് കഴിഞ്ഞ ദിവസം വാവ സുരേഷിന് ലഭിച്ചത്.

സ്വീഡനില്‍ നിന്നുള്ള പ്രത്യേഷ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാവസുരേഷിനെ കൊണ്ടുപോകാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപകരണങ്ങളില്ലാതെ വെറും കെെ ഉപയോഗിച്ച്‌ പാമ്ബിനെ പിടിക്കുന്ന വാവ സുരേഷിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടശേഷമാണ് സ്വീഡിഷ് പ്രതിനിധി അദ്ദേഹവുമായി ബന്ധപ്പെട്ടത്. വാവ സുരേഷ് കേരളീയനായതിനാല്‍ സ്പെയിനിലെ ഉന്നത ഉദ്യോഗസ്ഥന്‍ വഴി അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനോട് സംസാരിക്കുകയായിരുന്നു. അതുവഴി വാവ സുരേഷിന്റെ ഫോണ്‍ നമ്ബര്‍ എടുത്താണ് ബന്ധപ്പെടുന്നത്. ഏതു നിമിഷവും സ്വീഡനിലേക്ക് പറക്കേണ്ടി വരുമെന്നും തയ്യാറായി ഇരുന്നുകൊള്ളാനും നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള കോളായിരുന്നു സ്വീഡനില്‍ നിന്നും വാവസുരേഷിനെ തേടിയെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വീഡനിലെ തലസ്ഥാന നഗരിയായ സ്റ്റോക് ഹോമിലാണ് രാജവെമ്ബാലയിറങ്ങിയത്. സ്വീഡിനിലെ 22 ശതമാനം ജനങ്ങളും അധിവസിക്കുന്നത് തലസ്ഥാന നഗരിയിലാണ്. അവിടത്തെ മൃഗശാലയില്‍ നിന്ന് ഇഴഞ്ഞുപോയ രാജവെമ്ബാല ജനവാസ കേന്ദ്രത്തില്‍ എത്തിയേക്കാമെന്നാണ് അധികൃതരുടെ നിഗമനം. തണുപ്പ്കാലത്തിനു മുന്‍പ് പാമ്ബിനെ പിടികൂടാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. തണുപ്പുകാലം തുടങ്ങിയതിനാല്‍ പാമ്ബിനെ പിടിക്കുക പ്രയാസമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

രാജവെമ്ബാല രക്ഷപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ ഏറെ പരിഭ്രാന്തരാണ്. പാമ്ബിനെ കണ്ടെത്താനുള്ള ആധുനിക സംവിധാനങ്ങള്‍ പരാജയപ്പെട്ടതാണ് വാവസുരേഷിന് അവസരം തുറന്നു നല്‍കിയത്. ഒരു വിദഗ്ദ്ധനെ എത്തിച്ച്‌ പാമ്ബിനെ കണ്ടെത്താന്‍ മൃഗശാല അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇന്‍്റര്‍നെറ്റിലൂടെ വാവസുരേഷിനെക്കുറിച്ച്‌ അറിഞ്ഞതും അധികൃതര്‍ അദ്ദേഹത്തെ ബന്ധപ്പെട്ടതും. അതേസമയം യൂറോപ്യനായ മറ്റൊരു പാമ്ബു പിടിത്തക്കാരന്റെ വിവരങ്ങളും അവര്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപകരണം ഉപയോഗിച്ച്‌ പാമ്ബിനെ പിടികൂടുന്ന യൂറോപ്യനേക്കാള്‍ പാമ്ബിന്റെ സാന്നിദ്ധ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന വാവസുരേഷിനായിരിക്കും സാധ്യതയെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക