ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2020-ല്‍ ലോകത്തെ 71 ദശലക്ഷം ആളുകള്‍ ആണ് കൊവിഡ് കാരണം കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടത്. ഇതിലെ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. “ദാരിദ്ര്യവും പങ്കുവെയ്ക്കപ്പെട്ട സമൃദ്ധിയും” എന്ന തലക്കെട്ടിലാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ലോകത്തെ ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുകയാണ് കോവിഡ് മഹാമാരി ചെയ്തത് എന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. 2019 ല്‍ 8.4 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2020 ല്‍ 9.3 ശതമാനമായി ഉയര്‍ന്നു. 2020 അവസാനത്തോടെ, 71 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി, അതിന്റെ ഫലമായി ആഗോളതലത്തില്‍ തെന്നെ ഏകദേശം 700 ദശലക്ഷത്തിലധികം പേര്‍ കടുത്ത ദാരിദ്ര്യത്തിലായി എന്നാണ് റിപ്പോര്‍ട്ട്.

ലോകബാങ്കിന്റെ കണക്കനുസരിച്ച്‌, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളാണ് ലോകത്തെ ദാരിദ്ര്യം കൂറ്റന്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്. ലോകത്ത് രിദ്ര്യമനുഭവിക്കുന്നവരുടെ എണ്ണത്തില്‍ 71 ദശലക്ഷം വര്‍ദ്ധനവ് ഉണ്ടായെങ്കില്‍ അതില്‍ 56 ദശലക്ഷവും ഇന്ത്യയിലാണെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായിട്ടും ചൈനയില്‍ ദാരിദ്ര്യം കൂടിയിട്ടില്ലെന്നും ലോകത്തിന്റെ ദാരിദ്ര്യം വര്‍ദ്ധിപ്പിക്കാന്‍ ചൈന സംഭാവന നല്‍കിയിട്ടില്ല എന്നും ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് എടുത്തുകാണിച്ചു. 2020 ല്‍ ചൈന സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നെങ്കിലും ദാരിദ്ര്യത്തിലേക്ക് എത്തിയില്ല, എന്നാല്‍ 2020 ല്‍ ഇന്ത്യയിലെ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് എത്തപ്പെട്ടു.

ലോകബാങ്ക് റിപ്പോര്‍ട്ട് തയ്യാറാക്കാനായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി എന്ന സ്വകാര്യ ഡാറ്റ കമ്ബനി നടത്തിയ കണ്‍സ്യൂമര്‍ പിരമിഡ്‌സ് ഹൗസ്‌ഹോള്‍ഡ് സര്‍വേയില്‍ നിന്നുള്ള ഡാറ്റയാണ് റിപ്പോര്‍ട്ട് ഉപയോഗിച്ചത്. 2011 മുതല്‍ ദാരിദ്ര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍, ദാരിദ്ര്യത്തിന്റെ കണക്കെടുക്കാന്‍ സിപിഎച്ച്‌എസ് ഡാറ്റ ഉപയോഗിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക