ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വിനോദ് ഘോഷാല്‍ക്കറുടെ മകൻ അഭിഷേക് ഘോഷാല്‍ക്കറെ ഫേസ്‌ബുക്ക് ലൈവിനിടെ വെടിവച്ചുകൊന്നു. അതിന് ശേഷം അക്രമി സ്വയം നിറയൊഴിച്ച് മരിച്ചു. വ്യാഴാഴ്ച രാത്രി മുംബയിലെ ദഹിസാറിലാണ് സംഭവം.
അഭിഷേകിനൊപ്പം ഫേസ്‌ബുക്ക് ലൈവിലുണ്ടായിരുന്ന ആളാണ് വെടിവച്ചത്. പരിക്കേറ്റ അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
ശിവസേന ഉദ്ധവ് വിഭാഗം മുൻ കൗണ്‍സിലറാണ് വിനോദ് ഘോഷാല്‍ക്കർ. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.മൗറിസ് ഭായി എന്നയാളാണ് വെടിവച്ചതെന്നാണ് റിപ്പോർട്ട്. ഇയാളുടെ ഓഫീസില്‍ വച്ചാണ് സംഭവം. മൗറിസ് ഭായിയും ഇയാളും തമ്മിലുള്ള പ്രശ്നങ്ങള്‍ അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടർന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫീലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഭവം മുഴുവൻ ഫേസ്‌ബുക്കില്‍ ലൈവായി പോയിരുന്നു.