ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. സ്വാതന്ത്ര്യലബ്ദി മുതല്‍ ഇങ്ങോട്ട് പല തടസ്സങ്ങളും തരണം ചെയ്ത് ഇന്ത്യ ലോകത്തിലെ തന്നെ പ്രബല ശക്തികളില്‍ ഒരാളായി മാറി. ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതില്‍ നേതാക്കളുടെ പങ്ക് വളരെ വലുതാണ്. മാറി മാറി വന്ന പ്രധാനമന്ത്രിമാരും മറ്റ് നേതാക്കളുമെല്ലാം രാജ്യത്തെ ഉന്നതിയിലെത്താല്‍ വളരെയേറെ പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഈ ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയത്തിലെ അവസാന വാക്കായ ചില നേതാക്കളും കുടുംബങ്ങളുമുണ്ട്. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യയിലെ ചില പ്രബല രാഷ്ട്രീയ കുടുംബങ്ങളെ പരിചയപ്പെടാം.

നെഹ്റു-ഗാന്ധി കുടുംബം: നെഹ്റു-ഗാന്ധി കുടുംബമാണ് ഇന്ത്യയിലെ ആദ്യത്തെ അനൗദ്യോഗിക രാഷ്ട്രീയ കുടുംബം. സ്വാതന്ത്ര്യത്തിനു മുമ്ബുള്ള കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആദരണീയനും സ്വാധീനവുമുള്ള നേതാവായിരുന്ന മോത്തിലാല്‍ നെഹ്റുവിന്റെ കാലം മുതലുള്ളതാണ് കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധം. മൗണ്ട്ബാറ്റണ്‍ പ്രഭു ഇന്ത്യയുടെ അധികാരം കൈമാറി ആദ്യ പ്രധാനമന്ത്രിയായി മാറിയത് അദ്ദേഹത്തിന്റെ മകന്‍ ജവഹര്‍ലാല്‍ നെഹ്റുവിനാണ്. നെഹ്റു തന്റെ മകള്‍ ഇന്ദിരാഗാന്ധിയെ രാഷ്ട്രീയത്തിലെത്തിച്ചു. ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായിരുന്നു ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയുടെ രണ്ട് ആണ്‍മക്കള്‍ – സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും അവരുടെ കുടുംബ പാരമ്ബര്യം പിന്തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഞ്ജയ് ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വളരെ ശക്തനായ നേതാവായിരുന്നു. 1975 ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചതില്‍ പ്രധാനി ഇദ്ദേഹമായിരുന്നു. സഞ്ജയ് ഗാന്ധി ഒരു അപകടത്തിലാണ് മരിച്ചത്. അത് പിന്നീട് നെഹ്റു-ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയ അവകാശിയായി രാജീവ് ഗാന്ധിയുടെ ഉദയത്തിന് വഴിയൊരുക്കി. 1984ല്‍ സ്വന്തം അംഗരക്ഷകരാല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജീവ് ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത്. 1991-ല്‍ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം, അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ചേരുന്നതിനെതിരെ തീരുമാനിച്ചുവെങ്കിലും വിധി അവര്‍ക്കായി മറ്റ് പദ്ധതികള്‍ ഒരുക്കിയിരുന്നു.

നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ള നേതൃത്വത്തിന്റെ അഭാവത്തില്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗ്യം കുറയാന്‍ തുടങ്ങി. സോണിയ ഗാന്ധിക്ക് സജീവ രാഷ്ട്രീയത്തില്‍ ചേരുകയല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. വിമുഖത കാണിച്ച സോണിയ സജീവ രാഷ്ട്രീയത്തില്‍ ചേരുകയും പാര്‍ട്ടിയുടെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. 2004-ല്‍ യുപിഎയുടെ കുടക്കീഴിലുള്ള പാര്‍ട്ടി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ നിന്ന് അധികാരം പിടിച്ചെടുത്തതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായി സോണിയ മാറി. പ്രധാനമന്ത്രിയാകാന്‍ അവര്‍ നിന്നില്ല, കാരണം വിദേശത്തു ജനിച്ച ഒരു വനിതയായ സോണിയ ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുന്നതിനോട് പലര്‍ക്കും വിയോജിപ്പായിരുന്നു.

സോണിയയുടെ നേതൃത്വത്തില്‍ യുപിഎ മുന്നണി 2009ല്‍ വീണ്ടും വിജയം നേടി. 2014വരെ തുടര്‍ച്ചയായി രണ്ട് ടേം ഭരണം പൂര്‍ത്തിയാക്കി. തന്റെ മകനായ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയ അവകാശിയായി സോണിയ ഗാന്ധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി പോരാടിയിരുന്നത്. ഇപ്പോള്‍ 2024ല്‍ എത്തിനില്‍ക്കേ രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ ദേശീയ മുഖം. സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവാണ്.

താക്കറെ കുടുംബം: മഹാരാഷ്ട്രയിലെ പ്രബലമായ രാഷ്ട്രീയ കുടുംബമാണ് താക്കറെ കുടുംബം. താക്കറെ കുടുംബത്തിലെ ഏറ്റവും പ്രബലനായ നേതാവായിരുന്നു ബാല്‍ കേശവ് താക്കറെ. തൊഴില്‍പരമായി ഒരു കാര്‍ട്ടൂണിസ്റ്റായ താക്കറെയാണ് ‘ശിവസേന’ എന്ന പാര്‍ട്ടി രൂപീകരിച്ചത്. നീണ്ട പോരാട്ടത്തിനൊടുവില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി താക്കറെയുടെ ശിവസേന 1995-ല്‍ കോണ്‍ഗ്രസില്‍ നിന്ന് മഹാരാഷ്ട്രയുടെ അധികാരം തട്ടിയെടുത്തു. 1995-99 കാലഘട്ടത്തില്‍ ശിവസേന-ബി.ജെ.പി സഖ്യ സര്‍ക്കാറാണ് മഹാരാഷ്ട്ര ഭരിച്ചത്.

മഹാരാഷ്ട്രയില്‍ വര്‍ഗീയത വളര്‍ത്തിയതിന് കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങിയ വിവാദ രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അദ്ദേഹം ഒരു പ്രബല ശക്തിയായിരുന്നു എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ പിതാവായിരുന്ന കേശവ് സീതാറാം താക്കറെ ബോംബെയിലേക്ക് ചേക്കേറിയതോടെയായിരുന്നു താക്കറെ കുടുംബത്തിന്റെ പേര് പ്രശസ്തമായത്. പ്രബോധന്‍ എന്ന തന്റെ ദ്വൈവാര മാസികയില്‍ ലേഖനങ്ങള്‍ എഴുതിയിരുന്ന അദ്ദേഹം പ്രബോധന്‍കര്‍ താക്കറെ എന്നും അറിയപ്പെട്ടു.

മഹാരാഷ്ട്ര പ്രസ്ഥാനത്തില്‍ താക്കറെമാര്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. പ്രസ്ഥാനത്തിന്റെ അഞ്ച് പ്രമുഖ നേതാക്കളില്‍ ഒരാളായ കേശവ് താക്കറെയാണ് മുന്നില്‍ നിന്ന് നയിച്ചത്. അക്കാലത്ത് ബാല്‍ താക്കറെ മുംബൈ ദിനപത്രമായ ഫ്രീ പ്രസ് ജേണലില്‍ കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തിരുന്നു. മാവ്‌ല എന്ന ഓമനപ്പേരില്‍ നവയുഗ് ഉള്‍പ്പെടെയുള്ള മറാത്തി പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം സംഭാവന നല്‍കി. ബാല്‍ താക്കറെ തന്റെ കാര്‍ട്ടൂണിലൂടെ കോണ്‍ഗ്രസിനെ പതിവായി ആക്രമിക്കുകയും ചെയ്തു.

1996 സെപ്റ്റംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബാല്‍ താക്കറെയ്ക്ക് ഭാര്യ മീനയെ നഷ്ടമായി. അദ്ദേഹത്തിന്റെ മൂത്ത മകന്‍ ബിന്ദുമാധവ് 1996 ഏപ്രില്‍ 20-ന് ഒരു വാഹനാപകടത്തില്‍ മരിച്ചു. 1995ല്‍ ശിവസേന-ഭാരതീയ ജനതാ പാര്‍ട്ടി സഖ്യം അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു മകന്‍ ജയ്‌ദേവ് താക്കറെയുമായി വേര്‍പിരിഞ്ഞു. ഇത്രയും വര്‍ഷം അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് അകന്നു.

ബാല്‍ താക്കറെയുടെ അനന്തരവന്‍ രാജ് താക്കറെ വളരെക്കാലം മുമ്ബ് തന്നെ അദ്ദേഹത്തിന്റെ വലംകൈയായിരുന്നു. എന്നാല്‍ തന്റെ മകന്‍ ഉദ്ദവ് താക്കറെയെ ശിവസേനയുടെ രണ്ടാം കമാന്‍ഡായി അഭിഷേകം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ രാജ് താക്കറെ കുടുംബവുമായി വേര്‍പിരിഞ്ഞു. ശിവസേനയുടെ കൂടുതല്‍ തീവ്രമായ പതിപ്പായ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ തലവനാണ് ഇന്ന് രാജ് താക്കറെ. ബാല്‍ താക്കറെയുടെ വിയോഗത്തിന് പിന്നാലെ ബാല്‍ താക്കറെയുടെ ഇളയ മകനായ ഉദ്ധവ് താക്കറെ ശിവസേനയുടെ അധ്യക്ഷനായി. 2029 മുതല്‍ 2022 വരെ അദ്ദേഹമായിരുന്നു മഹാരാഷ്ട്ര ഭരിച്ചത്.

മുലായം സിംഗ് യാദവ്: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ അനിഷേധ്യ സാന്നിധ്യമാണ് സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകനായ മുലായം സിംഗ് യാദവും അദ്ദേഹത്തിന്റെ കുടുംബവും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന നിലയില്‍ അധികാരം ഏറ്റെടുത്ത വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ മകന്‍ അഖിലേഷ് യാദവ്. മുലായം സിങ്ങിന്റെ സഹോദരന്മാരും ബന്ധുക്കളും യുപി സര്‍ക്കാരിലും പാര്‍ട്ടി തലപ്പത്തും ഒരുപോലെ തുടരുന്നവരാണ്. അദ്ദേഹത്തിന്റെ സഹോദരന്മാരില്‍ ഒരാള്‍ രാം ഗോപാല്‍ യാദവ് രാജ്യസഭാ എംപിയാണ്.മറ്റൊരു സഹോദരന്‍ ശിവ്പാല്‍ യാദവ് യുപിയിലെ മുതിര്‍ന്ന മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മരുമകളും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് ലോക്‌സഭയിലെ സിറ്റിംഗ് എംപിയാണ്. ഇന്ത്യയിലെ ഏറ്റവും കൗശലക്കാരനും എന്നാല്‍ പ്രായോഗികമായ സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനായും മുലായം സിംഗ് യാദവിനെ വിശേഷിപ്പിക്കാം.

ലാലു പ്രസാദ് യാദവ്: ആര്‍.ജെ.ഡിയുടെ സ്ഥാപക നേതാവാണ് ലാലു പ്രസാദ് യാദവ്. മുലായം സിംഗ് യാദവിനെപ്പോലെ ലാലു പ്രസാദും തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വംശീയ മേധാവിത്വത്തെ എതിര്‍ത്തുകൊണ്ടാണ്. 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രി, 1990 മുതല്‍ 1997 വരെ ബീഹാര്‍ മുഖ്യമന്ത്രി, അഞ്ച് തവണ ലോക്‌സഭാംഗം, ഒരു തവണ രാജ്യസഭാംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന കാലിത്തീറ്റ കുംഭകോണ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായതിനെത്തുടര്‍ന്ന് അദ്ദേഹം സ്വന്തം ഭാര്യ റാബ്രി ദേവിയെ ബീഹാര്‍ മുഖ്യമന്ത്രിയായി അഭിഷേകം ചെയ്തു.

ബിഹാറില്‍ ആര്‍ജെഡി അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മാത്രമല്ല, ലാലുവിന്റെ സഹോദരീ സഹോദരന്‍മാരായ സാധുവും സുഭാഷ് യാദവും വളരെ ശക്തരായ നേതാക്കളായി മാറി. ലാലുവുമായും റാബ്രിയുമായും ബന്ധമുള്ളതുകൊണ്ടാണ് ഇരുവരും പാര്‍ലമെന്റ് അംഗങ്ങളായത്. ഇന്ന് ആര്‍ജെഡി അധികാരത്തില്‍ നിന്ന് പുറത്തായെങ്കിലും ലാലുവിന്റെ അളിയന്മാര്‍ പാര്‍ട്ടി വൃത്തങ്ങളില്‍ ശക്തരായ നേതാക്കളാണ്.

ഡി.എം.കെ: ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയുടെ സമുന്നത നേതാക്കളില്‍ ഒരാളും തമിഴ്‌നാട് രാഷ്ട്രീയത്തിലെ അതികായനുമായിരുന്നു എം കരുണാനിധി. 1969ല്‍ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എന്‍ അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്നാണ് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം എത്തി. രാഷ്ട്രീയ ജീവിതത്തില്‍ സ്വജനപക്ഷപാതത്തെ അദ്ദേഹം എപ്പോഴും എതിര്‍ത്തിരുന്നു. എന്നാല്‍ മുലായത്തെയും ലാലുവിനെയും പോലെ തമിഴ്നാട്ടില്‍ കുടുംബവാഴ്ചയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിനെ തന്റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകളായ കനിമൊഴി രാജ്യസഭാ എം.പിയും ഡിഎംകെ നേതാവുമാണ്. കരുണാനിധിയുടെ മകനായ എം.കെ സ്റ്റാലിനാണ് ഇപ്പോള്‍ തമിഴ്നാട് ഭരിക്കുന്നത്. സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിന്‍ സംസ്ഥാന യുവജനക്ഷേമ കായിക മന്ത്രിയാണ്. കരുണാനിധിയുടെ മറ്റൊരു മകന്‍ എം.കെ അളഗിരി കേന്ദ്രമന്ത്രിസഭയില്‍ കെമിക്കല്‍സ് മന്ത്രിയായിരുന്നു. കരുണാനിധിയുടെ അനന്തരവന്‍ ദയാനിധി മാരന്‍ രണ്ടു തവണ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു.

റെഡ്ഡി സഹോദരന്‍മാര്‍: കര്‍ണാടകയിലെ രാഷ്ട്രീയ നിയമങ്ങള്‍ തിരുത്തിയെഴുതിയ പ്രബല ശക്തികളാണ് റെഡ്ഡി ബ്രദേഴ്സ്. ഖനന മുതലാളിമാര്‍ മുതല്‍ കിംഗ് മേക്കര്‍മാര്‍ വരെ വളരെ വലിയ ശക്തിമേഖലയുള്ള നേതാക്കളാണ് ജനാര്‍ദന റെഡ്ഡിയും അദ്ദേഹത്തിന്റെ സഹോദരന്മാരായ ജി. കരുണാകര റെഡ്ഡിയും ജി. സോമശേഖര റെഡ്ഡിയും. പോലീസ് കോണ്‍സ്റ്റബിളായിരുന്ന ചെങ്ക റെഡ്ഡിയുടെ തലമുറക്കാരാണ് ഇവര്‍. വളര്‍ന്നത് ബെല്ലാരിയിലാണ്.കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ബദലായി ബിജെപിയുടെ ഉദയത്തില്‍ റെഡ്ഡി സഹോദരന്മാര്‍ പ്രധാന പങ്കുവഹിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെല്ലാരിയില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ സോണിയ ഗാന്ധിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ റെഡ്ഡി സഹോദരന്മാര്‍ സുഷമ സ്വരാജിനെ സഹായിച്ചു. ജനാര്‍ദ്ദന റെഡ്ഡി കര്‍ണാടകയിലെ ആദ്യ ബിജെപി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക