നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 2022) ഫലം പ്രഖ്യാപിച്ചു. ഹരിയാനയില്‍നിന്നുള്ള തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. ഡല്‍ഹി സ്വദേശി വാത്‌സ ആശിഷ് ബത്രയ്ക്കാണ് രണ്ടാം റാങ്ക്. കര്‍ണാടക സ്വദേശി ഹരികേഷ് നാഗ്ഭൂഷണ്‍ ഗന്‍ഗുലെ മൂന്നാം റാങ്ക് നേടി.

715 മാര്‍ക്കോടെയാണ് തനിഷ്ക ഒന്നാമതെത്തിയത്. രാജസ്ഥാനിലാണു പരീക്ഷ എഴുതിയത്. ആദ്യ നാലു റാങ്കുകാര്‍ക്ക് ഒരേ മാര്‍ക്ക് ആയിരുന്നെങ്കിലും ടൈബ്രേക്കര്‍ അടിസ്ഥാനത്തിലാണ് തനിഷ്ക ഒന്നാമത് എത്തിയത്. ഫലം ഔദ്യോ​ഗിക വെബ്സൈറ്റ് ആയ http://neet.nta.nic.in വഴി ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലൈ 17-നാണ് നീറ്റ് പരീക്ഷ നടന്നത്. 18,72,343 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 47-ാം റാങ്ക് നേടിയ പി നന്ദിതയാണ് ആദ്യ അന്‍പതില്‍ ഇടംപിടിച്ച ഏക മലയാളി. കേരളത്തില്‍ ഒന്നാം റാങ്കും പെണ്‍കുട്ടികളില്‍ 17-ാം റാങ്കും നന്ദിതയ്ക്കാണ്.

എന്‍ടിഎയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ http://neet.nta.nic.in തുറന്ന് ഹോം പേജില്‍ ഏറ്റവും പുതിയ അറിയിപ്പ് എന്നതിന് താഴെയുള്ള NEET 2022 Result എന്നതില്‍ ക്ലിക്ക് ചെയ്യുക. അടുത്ത വിന്‍ഡോയില്‍ നീറ്റ് ആപ്ലിക്കേഷന്‍ നമ്ബറും ജനനതീയതിയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കണം. നീറ്റ് റിസള്‍ട്ട് ക്ലിക്ക് ചെയ്യുക.‌ സ്കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക