സഹായം അഭ്യര്‍ത്ഥിക്കാന്‍ വിളിച്ച വിദ്യാര്‍ഥിയോട് മുകേഷ് എം.എല്‍.എ കയര്‍ത്ത് സംസാരിച്ചെന്ന് ആരോപണം. ഇതിന്‍റെ ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പാലക്കാട് നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തിയ വിദ്യാര്‍ഥി അത്യാവശ്യ കാര്യം പറയാനാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ആറ് പ്രാവശ്യം എന്തിനാണ് വിളിച്ചതെന്ന് ചോദിച്ച മുകേഷ് പാലക്കാട് നിന്ന് കൊല്ലം എംഎല്‍എയെ വിളിക്കേണ്ട ഒരു കാര്യവുമില്ലെന്ന് വിദ്യാര്‍ഥിയോട് പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വിളിക്കുന്നതെ്ന്ന് പറഞ്ഞപ്പോള്‍ എന്ത് ആവശ്യമാണെങ്കിലും പാലക്കാട് എംഎല്‍എ ജീവനോടെയില്ലേ ? മുകേഷ് ചോദിച്ചു.

തന്റെ കൂട്ടുകാരനാണ് മുകേഷിന്റെ നമ്ബര്‍ നല്‍കിയതെന്ന് അറിയിച്ചപ്പോള്‍ ആ നമ്ബര്‍ തന്ന കൂട്ടുകാരന്റെ കരണക്കുറ്റിക്ക് അടിക്കണമെന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം.’സ്വന്തം മണ്ഡലത്തിലുള്ള എംഎല്‍എയുടെ നമ്ബര്‍ തരാതെ വേറെയേതോ രാജ്യത്തുള്ള എംഎല്‍എയുടെ നമ്ബര്‍ തന്ന അവന്‍ എന്നിട്ട് എന്താ പറഞ്ഞത് ?’ മുകേഷ് ചോദിച്ചു. വിളിച്ചു നോക്കാന്‍ പറഞ്ഞുവെന്ന് വിദ്യാര്‍ഥി പറഞ്ഞപ്പോള്‍ വേണ്ട ആദ്യം സ്വന്തം എംഎല്‍എയെ വിളിച്ചിട്ട് മാത്രം എന്നെ വിളിച്ചാല്‍ മതിയെന്ന് മുകേഷ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിപ്പോള്‍ സ്വന്തം എംഎല്‍എ മരിച്ചുപോയതു പോലെയാണല്ലോ നിങ്ങള്‍ എന്നെ വിളിക്കുന്നത്-മുകേഷ് ചോദിച്ചു. താന്‍ ഒരു പ്രധാനപ്പെട്ട യോഗത്തില്‍ ഇരിക്കുമ്ബോള്‍ ആറ് പ്രാവശ്യമെല്ലാം വിളിക്കാന്‍ ‘ പിള്ളേര് കളിയാണോ ‘ എന്നും എംഎല്‍എ ചോദിച്ചു. വിദ്യാര്‍ഥി സോറി പറഞ്ഞെങ്കിലും അത് കണക്കിലെടുക്കാതെ മുകേഷ് ശകാരം തുടര്‍ന്നു. ‘സോറിയൊന്നുമല്ല, ഇത് വിളച്ചില്‍ ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എംഎല്‍എയെ ഡൂക്കിലിയാക്കിയിട്ട് ബഫൂണാക്കിയിട്ട് വേറെ നാട്ടിലുള്ള എംഎല്‍എയെ വിളിക്കുക’ -മുകേഷ് ശകാരം തുടര്‍ന്നു.

ഒറ്റപ്പാലത്തു നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഒറ്റപ്പാലം എംഎല്‍എ ആരാണെന്ന് ചോദിക്കുന്ന മുകേഷിനോട് അറിയില്ലെന്ന് വിദ്യാര്‍ഥി തിരിച്ചുപറഞ്ഞതോടെ ‘ സ്വന്തം എംഎല്‍എ ആരാണെന്ന് അറിയാത്ത നീയൊക്കെ എന്റെ മുമ്ബിലുണ്ടായിരുന്നെങ്കില്‍ ചൂരല്‍ വിച്ച്‌ അടിച്ചേനേ’ എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. മേലാല്‍ എംഎല്‍എയെ വിളിക്കാതെ എന്നെ വിളിക്കരുതെന്ന മുകേഷിന്റെ മുന്നറിയിപ്പുമായാണ് ശബ്ദസന്ദേശം അവസാനിക്കുന്നത്. അതേസമയം ശബ്ദസന്ദേശത്തെ കുറിച്ച്‌ മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എപ്പോഴാണ് ഈ സംഭവം നടന്നതെന്നും ആരാണ് വിളിച്ചതെന്നും എന്ന രീതിയിലുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ശബ്ദ സന്ദേശത്തിന്റെ ആധികാരികതയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക