ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കാമുകനുമായി ഒളിച്ചോടിയ ഇംഗ്ലീഷ് അധ്യാപികയെ കഴിഞ്ഞ ദിവസം കോയമ്ബത്തൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് ഷോളിങ്ങനല്ലൂരിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഹെ‌പ്‌സിബ(32)യാണ് അറസ്റ്റിലായത്. യുവതി പതിനേഴുകാരനുമായി പ്രണയത്തിലായിട്ട് കുറച്ചുകാലമായി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ചെന്നൈ സ്വദേശിനിയായ യുവതി നേരത്തേ വിവാഹം കഴിച്ചിരുന്നെങ്കിലും നാലു വര്‍ഷം മുമ്ബ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. അതിന് ശേഷമാണ് യുവതി തന്റെ വിദ്യാര്‍ത്ഥിയായ കൗമാരക്കാരനുമായി പ്രണയത്തിലാകുന്നത്.

അതേസമയം, താൻ ബാലനുമായി വിനോദ യാത്രക്ക് വന്നതാണെന്നാണ് പൊലീസ് പിടികൂടിയപ്പോള്‍ യുവതി പറഞ്ഞത്. എന്നാല്‍, യുവതിയേയും കൗമാരക്കാരനെയും പൊലീസ് മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കിയ ശേഷമാണ് യുവതിക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പതിനേഴുകാരനെ ലൈംഗിക ചൂഷണത്തിന് യുവതി വിധേയായാക്കിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താൻ പഠിപ്പിക്കുന്ന സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി ഹെ‌പ്‌സിബ അടുപ്പത്തിലാവുകയും അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ചൊവ്വാഴ്ച്ചയാണ് യുവതി തന്റെ കൗമാരക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയത്. അന്നു രാവിലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി വൈകിട്ടായിട്ടും തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാര്‍ സ്കൂളിലെത്തി അന്വേഷിച്ചപ്പോള്‍ അന്നേ ദിവസം അവിടെ എത്തിയിട്ടില്ലെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയായ ഹെപ്‌സിബയും ചൊവ്വാഴ്ച സ്കൂളില്‍ വന്നിട്ടില്ലെന്ന് കണ്ടെത്തി. പിന്നീടാണ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നും പൊലീസിനും വീട്ടുകാര്‍ക്കും മനസിലായത്. ഇരുവരുടെയും മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ പരിശോധിച്ചപ്പോള്‍ കോയമ്ബത്തൂരിലെ കാരമടയിലാണ് ഇവര്‍ ഉള്ളതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവിടെയെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിനോദയാത്രയ്ക്കായി വന്നതാണെന്നാണ് ചോദ്യം ചെയ്തപ്പോള്‍ അധ്യാപിക പറഞ്ഞത്. ഇരുവരെയും ചെന്നൈയില്‍ എത്തിച്ച ശേഷം പൊലീസ് ഹെപ്‌സിബയ്ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക