കൊച്ചി: ” നിങ്ങള് നമ്മുടെ സുഹൃത്തല്ലേ, എല്ലാ ആശംസകളും ” ഇതായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണനോട് നടന്‍ മമ്മൂട്ടിയ്ക്ക് കണ്ട നിമിഷം തന്നെ പറയാന്‍ ഉണ്ടായിരുന്നത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് മകന്‍ ദുല്‍ഖറിന്റെ വൈറ്റില ജനത റോഡിലെ വീട്ടിലെത്തി സ്ഥാനാര്‍ത്ഥി മമ്മൂട്ടിയെ കണ്ടത്. പതിനഞ്ച് മിനിറ്റോളം നീണ്ട് നിന്ന സന്ദര്‍ശനത്തില്‍ സാമൂഹ്യ – രാഷ്ട്രീയ വിഷയങ്ങളും തെരെഞ്ഞെടുപ്പ് പ്രചാരണവും ചര്‍ച്ചയായി. നിര്‍മ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിയ്ക്കാപ്പം ഉണ്ടായിരുന്നു.

രാവിലെ മാമംഗലം അഞ്ചുമന ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് ചൊവ്വാഴ്ചത്തെ പര്യടനം ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു, പാലാരിവട്ടം മണ്ഡലം പ്രസിഡന്റ് ഷിബു ആന്റണി, ഏരിയ ജനറല്‍ സെക്രട്ടറി ഭുവനചന്ദ്രന്‍, കെ.എസ് സുരേഷ്, ബിനു ഹരികുമാര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. തുടര്‍ന്ന് വൈറ്റില മേഖലയില്‍ ആയിരുന്നു പര്യടനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രദേശത്തെ കപ്പൂച്ചിന്‍ ആശ്രമം സന്ദര്‍ശിച്ചു. ഫാദര്‍ മരീയദാസുമായി കൂടിക്കാഴ്ച്ച നടത്തി. വിശ്വാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സ്ഥലത്തെ പ്രമുഖരേയും എ.എന്‍ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. വൈറ്റില മേഖലയില്‍ ബിജെപി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ്, വൈറ്റില ഏരിയ പ്രസിഡന്റ് സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പര്യടനത്തിന് നേതൃത്വം നല്‍കി.

ഉച്ച ഭക്ഷണത്തിന് ശേഷം ചമ്ബക്കര മേഖലയിലും തുടര്‍ന്ന് കാക്കനാട്, പാലാരിവട്ടം മേഖലകളിലായിരുന്നു സ്ഥാനാര്‍ത്ഥി പര്യടനം. ചമ്ബക്കര മേഖലയില്‍ ഏരിയ പ്രസിഡന്റ് കമലാസനന്‍, ജനറല്‍ സെക്രട്ടറി കുഞ്ഞുമോന്‍, ഏരിയ വൈസ് പ്രസിഡന്റ് രാംദാസ് തുടങ്ങിയവരും കാക്കനാട് മേഖലയില്‍ സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, രേണു സുരേഷ്, എസ് സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് മനക്കേക്കര, ഏരിയ പ്രസിഡന്റ് സുനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി എന്നിവരും പാലരിവട്ടം പര്യടനത്തില്‍ പ്രസ്റ്റി പ്രസന്നന്‍, വിനോദ് എ.ജി, പ്രേമ ശിവാനന്ദ് തുടങ്ങിയവരും നേതൃത്വം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക