കൊല്‍ക്കത്ത: ഐഎഎസ് കോച്ചിങ്ങിനെത്തിയ വിദ്യാര്‍ത്ഥിയെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത ഹൗറയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്ത യുപിഎസ്‌സി കോച്ചിങ് സെന്ററിലെ ജോഗ്രഫി അദ്ധ്യാപകനായ പ്രിയേഷ് സിങ് സെന്‍ഗറിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സ്‌പെഷ്യല്‍ ക്ലാസിന്റെ പേരില്‍ സാള്‍ട്ട് ലേക്ക് ഗസ്റ്റ് ഹൗസിലേക്ക് വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തിയായിരുന്നു ബലാത്സംഗം ചെയ്തത്. നിര്‍ബന്ധിതമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അദ്ധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫെബ്രുവരിയില്‍, തന്നെ കാണാന്‍ ഗ്വാളിയോറില്‍ വരാന്‍ സെന്‍ഗാര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ആവശ്യം നിരസിച്ചു. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് എടുത്ത വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് അദ്ധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഫെബ്രുവരി 15 നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. തുടര്‍ന്ന് സെന്‍ഗാറിനെ മധ്യപ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കൊല്‍ക്കത്തയിലെത്തിച്ച ഇയാളെ സാള്‍ട്ട് ലേക്ക് കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക