അഞ്ചല്‍ (കൊല്ലം): വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്നങ്ങളില്‍ ഇടപെട്ട സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുംപെട്ട മൂന്നുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരായ തടിക്കാട് അഭിമന്‍സിലില്‍ അനീഷ് (24), ഏറം സ്വദേശി ഷംനാദ് (27), സി.പി.ഐ വിദ്യാര്‍ഥി നേതാവായ മുഹമ്മദ് തന്‍സീര്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ തടിക്കാട് വായനശാല മുക്കിലാണ് സംഘട്ടനമുണ്ടായത്. നേരത്തേ സ്കൂള്‍ സമയത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനീഷും ഷംനാദും ചേര്‍ന്ന് മുഹമ്മദ് തന്‍സീറിനെ ഉപദ്രവിച്ചു. ഇതറിഞ്ഞെത്തിയ സി.പി.ഐ പ്രവര്‍ത്തകര്‍ മുഹമ്മദ് തന്‍സീറിനെ അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ പരാതി കൊടുപ്പിച്ച ശേഷം അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്, തിരികെയെത്തിയ സി.പി.ഐ പ്രവര്‍ത്തകര്‍ അനീഷിനെയും ഷംനാദിനെയും വായനശാല ജങ്​ഷനില്‍ മാരകായുധങ്ങളുപയോഗിച്ച്‌ മര്‍ദിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവമറിഞ്ഞെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പരിക്കേറ്റ അനീഷിനെയും ഷംനാദിനെയും പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷിന്‍റെ കൈക്കും ഷംനാദിന് തലക്കുമാണ് പരിക്ക്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തടിക്കാട്ടില്‍ പൊലീസ് ക്യാമ്ബ് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക