ബംഗലൂരു: തമിഴ് സിനിമയുടെ സെറ്റില്‍ ശാരീരികമായി ഉപദ്രവിക്കപ്പെട്ടെന്ന് ബംഗലൂരു പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി നടി നേഹ സക്സേന. മലയാളിയായ ഒരു സംവിധായകന്റെ നേതൃത്വത്തിലാണ് തന്നെ അക്രമിച്ചതെന്നാണ് നടി പറയുന്നത്. സംവിധായകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും എന്‍റര്‍ടെയ്മെന്‍റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നേഹ പറയുന്നു.

നിരന്തരമായ ഭീഷണികളും, പ്രശ്നങ്ങളും മൂലം ഞാനും സഹായികളും താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും ഒളിച്ചോടുകയായിരുന്നുവെന്ന് നടി പറയുന്നു. സിനിമ ചിത്രീകരണത്തിന്‍റെ ആദ്യ ദിവസം മുതല്‍ തന്നെ സംഗതികള്‍ അത്ര സുഖകരമായി തോന്നിയില്ല. സംവിധായകന്‍ എന്നെ എപ്പോഴും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു, നന്നായി സഹകരിച്ചില്ലെങ്കില്‍ നിര്‍‍മ്മാതാവ് കോപിക്കുമെന്നും, അയാള്‍ക്ക് മാഫിയ ബന്ധങ്ങള്‍ ഉണ്ടെന്നും, അയാളുടെ കാസിനോയില്‍ പീഡനമുറിയുണ്ടെന്നും, അവിടെയിട്ട് പീഡിപ്പിക്കാനും, ബലാത്സംഗം ചെയ്യാനും മടിയില്ലെന്നും വേണമെങ്കില്‍ കൊലപ്പെടുത്തുകയും ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞുകൊണ്ടിരുന്നതായും നടി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ദിവസം താമസിക്കുന്ന ഹോട്ടലിന്‍റെ മുതലാളി തന്‍റെ ചില സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചിലവഴിക്കാമോ എന്ന് ചോദിച്ചുവെന്ന് നേഹപറയുന്നു. രാത്രിയില്‍ അജ്ഞാത കോളുകള്‍ വരുന്നതും, രാത്രി ഡോറില്‍ മുട്ടുന്നത് പതിവായി. ഷൂട്ടിംഗിനിടെ പ്രധാന നടനായി അഭിനയിച്ച സംവിധായകന്‍റെ മകന്‍ തന്നെ പടിയില്‍ നിന്നും തള്ളിയിട്ടെന്നും നേഹ ആരോപിക്കുന്നു. മലയാളത്തില്‍ കസബ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ അടക്കം നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയ നടിയാണ് നേഹ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക