തിരുവനന്തപുരം: നേതൃനിരയിലെ പിഴവുമൂലം തകര്‍ച്ചയുടെ വക്കിലായിരുന്ന യു ഡി എഫ്, കെപിസിസി നേതൃത്വത്തില്‍ കെ സുധാകരനും പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഡി സതീശനും എത്തിയതോടെ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ യു.ഡി എഫിനെ കൃത്യമായ ദിശാബോധത്തോടെയും ഗെയിം പ്ലാംനിംഗിലൂടെയുമാണ് ഇരുവരും വീണ്ടും മുന്നോട്ടു കൊണ്ടുവരുന്നത്.

ഇരുവരുടെയും പ്രവര്‍ത്തനമികവിന്റെ പ്രതിഫലനങ്ങള്‍ സൈബറിടത്തും കണ്ടു തുടങ്ങിയിട്ടുണ്ട്. മുമ്ബ് സോഷ്യല്‍ മീഡിയയില്‍ എല്‍ ഡി എഫിനായിരുന്നു മുന്‍തൂക്കമെങ്കില്‍ ഇപ്പോള്‍ യു.ഡി എഫ് നേരിയ മേല്‍ക്കൈ നേടിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ട് വന്ന് പലതിലും പരിഹാരം കണ്ടെത്താനും സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാനും സതീശന് കഴിഞ്ഞുവെന്നതാണ് എടുത്ത് പറയേണ്ടത്. നിയമസഭയിലെ വിഡി സതീശന്റെ ഓരോ പ്രകടനവും എതിരാളികളുടെ പോലും അഭിനന്ദനം പിടിച്ചു പറ്റുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടിയിലെ യുവ നേതാക്കളെയടക്കം കൂടെ നിര്‍ത്തിയാണ് കെ.പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ എന്നതാണ് പാര്‍ട്ടിയുടെ ശക്തിക്കുപിന്നിലെ മറ്റൊരു രഹസ്യം. ഒപ്പം പിണറായിയുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതെ ഒരേ സ്വരത്തിലാണ് സുധാകരനും സതീശനും തിരിച്ചടിക്കുന്നത് എന്നതും അണികളില്‍ ആവേശം നിറയ്ക്കുന്നു. സോഷ്യല്‍ മീഡിയയിലടക്കം യു ഡി എഫ് നിറഞ്ഞ് നില്ക്കാന്‍ തുടങ്ങിയതോടെ ഇവരെ നേരിടാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് ഇടതു ക്യാമ്ബ്.

ഒരു തുറന്ന പോരാട്ടത്തിന് എന്തുകൊണ്ടും മികച്ചയിടം സോഷ്യല്‍ മീഡിയകള്‍ തന്നെയാണെന്നതുകൊണ്ട് തങ്ങളുടെ സോഷ്യല്‍ മീഡിയാ വിഭാഗം ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നീക്കം. ഇതിനായി ആദ്യഘട്ടം ആസൂത്രണ വകുപ്പിന് 1.02 കോടി രൂപ ധനകാര്യവകുപ്പ് അനുവദിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. പി ആര്‍ ഡിയുടെ ഔട്ട് ഡോര്‍ പബ്‌ളിസിറ്റി കാംപയിന്റെ ഭാഗമായി വച്ചിരിക്കുന്ന തുകയില്‍ നിന്ന് ധനപുനര്‍ വിനിയോഗം വഴിയാണ് 1.02 കോടി രൂപ ധനകാര്യവകുപ്പ് അനുവദിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക