തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനോട് അന്നും ഇന്നും വിദ്വേഷമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്‍റെ ഉത്തരവാദിത്തം താന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി സംവിധാനങ്ങള്‍ക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സഹൃദയ വേദി ഏര്‍പ്പെടുത്തിയ അവുക്കാദര്‍കുട്ടി നഹ പുരസ്കാരം ചെറിയാന്‍ ഫിലിപ്പിന് നല്‍കി സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

സി.പി.എമ്മുമായി അകലുന്നുവെന്ന സൂചന നല്‍കിയ ശേഷമുള്ള ചെറിയാന്‍ ഫിലിപ്പിന്‍റെ ആദ്യ പൊതുപരിപാടിയാണിത്. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ തനിക്കെതിരെ ചെറിയാന്‍ ഫിലിപ്പ് മത്സരിച്ചപ്പോള്‍ എല്ലാര്‍ക്കും അതൊരു അത്ഭുതമായിരുന്നു. എല്ലാവരും ധരിച്ചത് ഞാനും ചെറിയാനുമായിട്ടുള്ള സൗഹൃദം അവസാനിച്ചെന്നാണ്. എന്നാല്‍, ഞാന്‍ അങ്ങനെയായിരുന്നില്ല. ഏത് പ്രശ്നം വന്നാലും ഞാന്‍ എതിരെയുള്ള ആളുടെ കാഴ്ചപ്പാടില്‍ കൂടി നോക്കും. അങ്ങനെ നോക്കുമ്ബോള്‍ എനിക്ക് ചെറിയാനോട് വിദ്വേഷമല്ല, എന്തോ ഒരു തെറ്റ് എന്‍റെ ഭാഗത്ത് വന്നു എന്ന മനോഭാവമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെറിയാനെപ്പോലെ സജീവ നേതൃത്വത്തിലുള്ള ഒരു വ്യക്തിക്ക് ജയിച്ചുവരാന്‍ കഴിയുന്ന സീറ്റ് പാര്‍ട്ടിക്ക് കൊടുക്കാന്‍ സാധിക്കാതെ പോയി. തെറ്റ് ചെറിയാന്‍റെ ഭാഗത്തല്ല, ഞാന്‍ കൂടി ഉള്‍പ്പെടുന്ന സംവിധാനത്തിന്‍റെ തെറ്റായാണ് ഞാന്‍ കണ്ടത്. അതുകൊണ്ടുതന്നെ അന്നും ഇന്നും ചെറിയാനോട് വിദ്വേഷമില്ലെന്ന് വ്യക്തമാക്കുകയാണ് -ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് നേതാവായ ചെറിയാന്‍ ഫിലിപ് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ജയസാധ്യതയില്ലാത്ത സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം പുല്‍പ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇടതുപിന്തുണയോടെ മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് ഇടതുപക്ഷത്തോടൊപ്പം തുടര്‍ന്ന ചെറിയാന്‍ സമീപനാളുകളിലാണ് അകല്‍ച്ച വ്യക്തമാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക