കഴിഞ്ഞ 25 വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രമെടുക്കുമ്ബോള്‍ കോണ്‍ഗ്രസ്-ബിജെപി നേരിട്ടുള്ള ഏറ്റുമുട്ടലലില്‍ മുൻതൂക്കം ബിജെപിക്ക്. 1998ലെ തെരഞ്ഞെടുപ്പില്‍ 477 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചു. ബിജെപി 388 സീറ്റിലും. ഇതില്‍ നേർക്കുനേർ 173 സീറ്റുകളില്‍ ഇരു പാർട്ടികളും ഏറ്റുമുട്ടി. 95 സീറ്റില്‍ ബിജെപി വിജയക്കൊടി പാറിച്ചപ്പോള്‍ കോണ്‍ഗ്രസ് 78 ഇടത്ത് വിജയിച്ചു.
1999ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപിയും സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി.ബിജെപി 399 സീറ്റിലാണ് മത്സരിച്ചത്. കോണ്‍ഗ്രസ് 453 സീറ്റില്‍ മത്സരിച്ചു. ഇരുപാർട്ടികളും 197 സീറ്റില്‍ നേർക്കുനേർ ഏറ്റുമുട്ടിയപ്പോള്‍ 137 സീറ്റില്‍ ബിജെപി വിജയിച്ചു. 60 സീറ്റില്‍ കോണ്‍ഗ്രസും.
2004ല്‍ ഇന്ത്യ തിളങ്ങുന്ന എന്ന മുദ്രാവാക്യവുമായി വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും 364 സീറ്റില്‍ മത്സരിച്ചു. കോണ്‍ഗ്രസ് 417 ഇടത്തും മത്സരിച്ചു. 181 സീറ്റിലാണ് നേർക്കുനേർ ഏറ്റുമുട്ടിയത്. 110 മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചപ്പോള്‍ 71 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു.
2009ലാണ് കോണ്‍ഗ്രസ് ബിജെപിയുമായി പിടിച്ചുനിന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണത്തുടർച്ച നേടിയ വർഷമായിരുന്നു അത്. 440 സീറ്റില്‍ കോണ്‍ഗ്രസും 433 സീറ്റില്‍ ബിജെപിയും മത്സരിച്ചു. 174 സീറ്റില്‍ നേർക്കുനേർ ഏറ്റുമുട്ടി. നേർക്കുനേർ പോരാട്ടത്തില്‍ 89 സീറ്റില്‍ കോണ്‍ഗ്രസും 85 സീറ്റില്‍ ബിജെപിയും വിജയിച്ചു. 2014ലും 2019 കോണ്‍ഗ്രസിന്റേത് ദയനീയ പ്രകടനമായിരുന്നു.
2014ല്‍ കോണ്‍ഗ്രസ് 464 മണ്ഡലങ്ങളിലും ബിജെപി 428 മണ്ഡലങ്ങളിലും മത്സരിച്ചു. 187 മണ്ഡലങ്ങളില്‍ നേർക്കുനേർ മത്സരിച്ചു. 167 സീറ്റ് നേടി ബിജെപി കരുത്തുകാട്ടിയപ്പോള്‍ വെറും 20 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. 2019ല്‍ ബിജെപി 436 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 303 മണ്ഡലങ്ങളിലും മത്സരിച്ചു. 190 സീറ്റില്‍ നേരിട്ട് മത്സരിച്ചു. ബിജെപി 175 മണ്ഡലങ്ങളില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സംഖ്യ വെറും 15ലേക്ക് ചുരുങ്ങി.