പട്ടാമ്ബി: സിനിമാ പ്രവര്‍ത്തകനായ കണ്ണന്‍ പട്ടാമ്ബിക്കെതിരായ പീഡന പരാതിയിയില്‍ അറസ്റ്റ് വൈകുന്നതിനെതിരെ പട്ടാമ്ബിയിലെ യുവ ഡോക്ടര്‍ രംഗത്ത്. ഡോക്ടറുടെ പരാതിയില്‍ പട്ടാമ്ബി പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നെങ്കിലും ഇതുവരെ കണ്ണന്‍ പട്ടാമ്ബിയെ അറസ്റ്റ് ചെയ്യ്തിരുന്നില്ല. ഇതോടെ ഡോക്ടര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.

2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. പട്ടാമ്ബിയിലെ ആശുത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തിയതാണ് കണ്ണന്‍ പട്ടാമ്ബി. ഡോക്ടറുടെ റൂമിലെത്തിയ കണ്ണന്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും അത് എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോക്ടറുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആഴ്ചകളായിട്ടും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവില്‍ ആണെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇത് വിശ്വസനീയമല്ലെന്ന് ഡോക്ടര്‍ പറയുന്നു. അറസ്റ്റ് വൈകുന്നതിനെതിരെ ഡോക്ടര്‍, മുഖ്യമന്ത്രിയ്ക്കും DGPയ്ക്കും പരാതി നല്‍കി. അതേസമയം അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക