CrimeFlashIndiaNews

വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ഉള്ള ശ്രമം പാളി; പരിക്കേറ്റ് ചികിത്സയിലിരിക്കുമ്പോൾ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി: യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ – വിശദാംശങ്ങൾ വായിക്കാം.

വാഹനാപകടക്കേസില്‍ ഒത്തുതീർപ്പിന് വിസമ്മതിച്ചതിന് യുവാവിനെ കൊലപ്പെടുത്തി. ഒരാഴ്ച മുമ്ബ് വരെ ഹരിയാണ പാനിപ്പത്ത് സ്വദേശി വിനോദ് ബരാരയുടെ കൊലപാതകത്തിന് കാരണം ഇതാണെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍, പാനിപ്പത്ത് എസ്.പി.ക്ക് ലഭിച്ച ഒരു വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ വീണ്ടും അന്വേഷണം നടത്തിയതോടെ കൊലക്കേസിന്റെ യാഥാർഥ്യം പുറംലോകമറിഞ്ഞു. വിനോദിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയതാണെന്നും ഇതിന് പിന്നില്‍ പ്രവർത്തിച്ചത് ഭാര്യ നിധിയും ഇവരുടെ കാമുകൻ സുമിത്തും ആണെന്നും പോലീസ് കണ്ടെത്തി. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

ad 1

ജിമ്മിലെ പരിശീലകനായ സുമിത്തുമായി അടുപ്പത്തിലായതോടെ നിധിക്ക് എങ്ങനെയെങ്കിലും ഭർത്താവിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കണമായിരുന്നു. ഇതോടെയാണ് നിധിയും കാമുകനായ സുമിത്തും ചേർന്ന് ക്വട്ടേഷൻ കൊലപാതകം ആസൂത്രണംചെയ്തത്. പഞ്ചാബ് സ്വദേശിയായ ദേവ് സുനാറിനെ ഇതിനായി കണ്ടെത്തി. വിനോദിനെ വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ആദ്യപദ്ധതി. എന്നാല്‍, അപകടത്തില്‍നിന്ന് വിനോദ് രക്ഷപ്പെട്ടതോടെ പദ്ധതി പാളി. ഇതിനുപിന്നാലെയാണ് ദേവ് സുനാർ വീട്ടില്‍ അതിക്രമിച്ചുകയറി വിനോദിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

നിധിയുടെ പ്രണയം, കുടുംബപ്രശ്നങ്ങള്‍: കമ്ബ്യൂട്ടർ വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന വിനോദ് ബരാരയും ഭാര്യ നിധിയും പാനിപ്പത്തിലാണ് താമസം. ദമ്ബതിമാർക്ക് ഒരു മകളുമുണ്ട്. ഇതിനിടെയാണ് നിധി തന്റെ ജിമ്മിലെ പരിശീലകനായ സുമിത്തുമായി അടുപ്പത്തിലായത്.

ad 3

ഇരുവരുടെയും രഹസ്യബന്ധം വിനോദ് അറിഞ്ഞതോടെ കുടുംബപ്രശ്നങ്ങളായി. ഭാര്യയും സുമിത്തും തമ്മിലുള്ള ബന്ധത്തെ ഇദ്ദേഹം എതിർത്തു. ദമ്ബതിമാർക്കിടയില്‍ എന്നും ഇതിന്റെ പേരില്‍ വഴക്കും പതിവായി. ഇതോടെയാണ് സുമിത്തും നിധിയും ചേർന്ന് വിനോദിനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തത്.

ad 5

പത്ത് ലക്ഷം രൂപയുടെ ക്വട്ടേഷൻ: വിനോദിനെ കൊലപ്പെടുത്താനായി പഞ്ചാബ് സ്വദേശിയായ ദേവ് സുനാർ എന്ന ക്രിമിനലിനെയാണ് നിധിയും സുമിത്തും സമീപിച്ചത്. പത്ത് ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. വിനോദിനെ ലോറിയിടിപ്പിച്ച്‌ കൊല്ലാനായിരുന്നു പദ്ധതി. ഇതനുസരിച്ച്‌ ഒക്ടോബർ അഞ്ചിന് ദേവ് സുനാർ തന്റെ ലോറിയുമായെത്തി വിനോദിനെ ഇടിച്ചുതെറിപ്പിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിനോദ് ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞു.ആദ്യപദ്ധതി പാളിയതോടെ പ്രതികള്‍ ‘പ്ലാൻ ബി’ നടപ്പിലാക്കി. കേസിന്റെ കാര്യം സംസാരിക്കാനെന്ന പേരില്‍ വീട്ടിലെത്തി വിനോദിനെ വെടിവെച്ച്‌ കൊല്ലാനായിരുന്നു പദ്ധതി. രണ്ടുമാസത്തിന് ശേഷം ദേവ് സുനാർ ഇതനുസരിച്ച്‌ വിനോദിന്റെ വീട്ടിലെത്തി. പോയിന്റ് ബ്ലാങ്കില്‍ വെടിയുതിർത്ത് വിനോദിനെ കൊലപ്പെടുത്തി.

കുറ്റം ഏറ്റെടുത്ത് കൊലയാളി: വിനോദിന്റെ കൊലപാതകത്തിന് പിന്നാലെ ദേവ് സുനാറിനെ പോലീസ് പിടികൂടി. വാഹനം ഇടിപ്പിച്ച കേസില്‍ ഒത്തുതീർപ്പിന് തയ്യാറാകാത്തത് തന്നെ പ്രകോപിപ്പിച്ചെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നുമായിരുന്നു കുറ്റം സമ്മതിച്ചുള്ള ദേവ് സുനാറിന്റെ മൊഴി. തുടർന്ന് ഇയാള്‍ ജയിലിലുമായി. എന്നാല്‍, സുനാർ ജയിലിലായതോടെ ഇയാളുടെ കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് നിധിയും സുമിത്തുമായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് ഇവർ പണം നല്‍കി സഹായിച്ചു. ദേവ് സുനാറിന്റെ കേസിന്റെ കാര്യങ്ങളും കൈകാര്യംചെയ്തു.

വിനോദ് കൊല്ലപ്പെട്ടതിന് ശേഷം മകളെ നിധി ഓസ്ട്രേലിയയിലെ ബന്ധുവിന്റെ അടുത്തേക്ക് പറഞ്ഞയച്ചു. ഭർത്താവിന്റെ മരണശേഷം ആഡംബരജീവിതമായിരുന്നു നിധിയുടേത്. ഇതെല്ലാം വിനോദിന്റെ ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചു. തുടർന്നാണ് ഓസ്ട്രേലിയയിലുള്ള വിനോദിന്റെ സഹോദരൻ പാനിപ്പത്ത് എസ്.പി. അജിത് സിങ്ങിന് ഒരു വാട്സാപ്പ് സന്ദേശം അയക്കുന്നത്.

വിനോദിനെ കൊലപ്പെടുത്തിയ കേസില്‍ ദേവ് സുനാർ മാത്രമല്ല കുറ്റക്കാരനെന്നും കുടുംബത്തിലെ ഉറ്റവർക്ക് അതില്‍ പങ്കുണ്ടെന്നുമായിരുന്നു മാസങ്ങള്‍ക്ക് മുമ്ബ് എസ്.പി.ക്ക് ലഭിച്ച സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശം കിട്ടിയതിന് പിന്നാലെ എസ്.പി. കേസില്‍ വീണ്ടും അന്വേഷണം തുടങ്ങി. പ്രത്യേകസംഘം രൂപവത്കരിച്ച്‌ പ്രതി ദേവ് സുനാറിന്റെ മൊബൈല്‍ഫോണ്‍ വിളികള്‍ പരിശോധിക്കുകയാണ് എസ്.പി. ആദ്യംചെയ്തത്. ഇതോടെ സുമിത്തുമായി ദേവ് സുനാറിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം വിപുലമാക്കിയതോടെയാണ് നിധിയും സുമിത്തും തമ്മിലുള്ള ബന്ധവും ക്വട്ടേഷൻ പദ്ധതിയും തെളിഞ്ഞത്.

സുമിത്തിന്റെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ നിധിയുമായി പതിവായി സംസാരിക്കാറുണ്ടെന്ന് വ്യക്തമായി. ഇതില്‍ പല ഫോണ്‍കോളുകളും ഏറെ ദൈർഘ്യമേറിയതായിരുന്നു. സംശയം ബലപ്പെട്ടതോടെ പോലീസ് സുമിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല. നിധിയുടെ ആവശ്യപ്രകാരമാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നും ഇതിനായി ദേവ് സുനാറിന് ക്വട്ടേഷൻ നല്‍കിയെന്നും ഇയാള്‍ സമ്മതിച്ചു. ഇതോടെ നിധിയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button