ബാങ്ക് വിളിക്കിടെ ഉച്ചത്തില്‍ ഹനുമാൻ ഭജനം വച്ചതില്‍ പ്രകോപനം. കടയുടമയെ അഞ്ചംഗസംഘം ക്രൂരമായി മർദിച്ചു. ബെംഗളൂരുവിലെ അള്‍സൂർഗേറ്റിലെ നാഗർട്പേട്ടിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷം ആരംഭിച്ചു.

ബാങ്ക് സമയത്ത് കടയില്‍ ഹനുമാൻ ഗാനങ്ങള്‍ വെച്ചതിനാണ് ഒരു സംഘം യുവാക്കള്‍ തന്നെ മർദിച്ചതെന്ന് കടയുടമ മുകേഷ്. “കടയില്‍ ഹനുമാൻ ഭക്തി ഗാനങ്ങള്‍ വെച്ചിട്ടുണ്ടായിരുന്നു. അഞ്ച് പേർ അടങ്ങുന്ന സംഘം കടയിലേക്ക് വന്ന് ബാങ്ക് സമയമാണെന്നും പാട്ട് നിർത്തിയില്ലെങ്കില്‍ തല്ലുമെന്ന് ഭീഷണിപ്പെടുത്തി”- കടയുടമ പറഞ്ഞതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“തൊട്ടുപിന്നാലെ ചിലർ മർദിക്കാൻ തുടങ്ങി, ഓഫ് ആക്കിയില്ലെങ്കില്‍ കത്തികൊണ്ട് കുത്തുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തി” – മുകേഷ് പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു സംഘം ആളുകള്‍ കടയിലേക്ക് വരുന്നതും എന്തോ പറയുന്നതും വിഡിയോയില്‍ കാണാം. ഇവരില്‍ ഒരാള്‍ കടയുടമയുടെ കോളറില്‍ പിടിക്കുന്നുണ്ട്. കടയുടമ കൈ തട്ടിമാറ്റിയ ഉടൻ മറ്റൊരാള്‍ ഇയാളുടെ മുഖത്തടിക്കുന്നതും വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക