വാഷിങ്ടണ്‍: ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി ഇസ്രായേൽ എംബസിക്ക് മുന്നില്‍ സ്വയം തീകൊളുത്തി അമേരിക്കന്‍ സൈനികന്‍. പൊള്ളലേറ്റ യു.എസ് നാവിക സേനാംഗം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വാഷിങ്ടണിലെ എംബസിക്ക് മുന്നിലായിരുന്നു സൈനിക വേഷത്തിലെത്തിയ യുവാവിന്റെ പ്രതിഷേധം.
ഡ്യൂട്ടിയിലുള്ള നാവികനാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് നാവിക സേന വക്താവ് സ്ഥിരീകരിച്ചു. പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ സ്ട്രീമിങ് സമൂഹമാധ്യമങ്ങളില്‍ നടത്തിയായിരുന്നു സൈനികന്റെ പ്രതിഷേധം. ‘ഈ വംശഹത്യയില്‍ എനിക്ക് പങ്കില്ല’ എന്നും സ്വയം തീകൊളുത്തുന്നതിന് മുമ്ബ് അദ്ദേഹം വിളിച്ചുപറഞ്ഞു. തീ ആളിക്കത്തുന്നതിനിടേയും ഫ്രീ ഫലസ്തീന്‍ എന്ന് ഇയാള്‍ വിളിച്ചു പറയുന്നുണ്ട്.
യു.എസ് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. പൊലിസും സംഭവം അന്വേഷിക്കുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.