പശ്ചിമ ബംഗാളിലെ ഹൂഗ്‌ളിയില്‍ എട്ടുവയസ്സുകാരന്‍ സ്‌നേഹാങ്ഷു ശര്‍മ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മ ശാന്ത ശര്‍മ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് ഇവരുടെ പെണ്‍സുഹൃത്ത് ഇഫാത്ത് പര്‍വീണിനെയും പോലീസ് അറസ്റ്റു ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധത്തിന് സാക്ഷിയായതിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്.

ശാന്ത ശര്‍മയും ഇഫാത്ത് പര്‍വീണും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഹൂഗ്‌ളിയിലെ കൊന്നഗറില്‍വെച്ചാണ് ശാന്ത ശര്‍മ്മയെ അറസ്റ്റു ചെയ്തത്. കൊല്‍ക്കത്തയിലെ വാട്ഗുംഗെയില്‍വെച്ചാണ് ഇഫാത്തിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള ബന്ധത്തിന് സ്‌നേഹാങ്ഷു ശര്‍മ സാക്ഷിയായിരുന്നു. ഇത് മറച്ചുവെക്കുന്നതിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്‍ക്കത്തയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കൊന്നഗറിലെ ആദര്‍ശ്‌നഗറിലാണ് ദാരുണമായ കൊലപാതകം നടന്നത്. കുട്ടിയെ പച്ചക്കറി മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച്‌ കുത്തുകയും ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ തുടരെ തലയ്ക്ക് അടിച്ചും കല്ലുകൊണ്ട് നിര്‍മിച്ച പ്രതിമ ഉപയോഗിച്ച്‌ അടിച്ചുമാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ കുടുംബാംഗമോ അല്ലെങ്കില്‍ കുട്ടിയെ മുന്‍പരിചയമുള്ളയാളോ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ക്രിമിനല്‍ വിദഗ്ധര്‍ സൂചന നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ചന്ദര്‍നാഗോര്‍ കമ്മീഷണറേറ്റില്‍ നിന്നുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘം കുട്ടിയുടെ അച്ഛനെയും അമ്മയെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ താനും ഇഫാത്തും തമ്മില്‍ വൈകാരികമായും ലൈംഗികമായും അടുപ്പത്തിലായിരുന്നുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പോലീസിനോട് ശാന്ത പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തില്‍ വെള്ളിയാഴ്ച സ്‌നേഹാന്‍ഷു തങ്ങളെ കണ്ടുവെന്നും തുടര്‍ന്ന് കുട്ടിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ശാന്ത പോലീസിനോട് പറഞ്ഞു.

”സ്‌നേഹാന്‍ഷു ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. അവരില്‍ ഒരാള്‍ കുട്ടിയുടെ അമ്മയാണ്. രണ്ടാമത്തെയാള്‍ കൊല്‍ക്കത്തയിലെ വാട്ഗാംഗെ സ്വദേശിനിയാണ്,” സെറാംപുര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അര്‍ണബ് ബിസ്വാസ് പറഞ്ഞു.”ശാന്തയുടെ വിവാഹത്തിന് മുമ്ബ് തന്നെ ഇഫാത്തുമായി പരിചയമുണ്ടായിരുന്നു. സ്‌നേഹാന്‍ഷുവിനെ പ്രതിമയുപയോഗിച്ച്‌ തുടരെ അടിച്ചത് ഇഫാത്താണെന്ന് പോലീസ് പറഞ്ഞു. ശേഷം കത്തിയുപയോഗിച്ച്‌ കുട്ടിയെ കുത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക