കോന്നാട് ബീച്ചില്‍ പരസ്യമായി അനാശാസ്യപ്രവർത്തനങ്ങള്‍ നടക്കുന്നെന്ന ആരോപണവുമായി ബിജെപി. ബീച്ചിലെത്തിയ കമിതാക്കളെ ചൂലുമായെത്തിയാണ് ബിജെപി പ്രവർത്തകർ നേരിട്ടത്. ബിജെപിയുടെ വെസ്റ്റ് ഹില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വനിതാ പ്രവർത്തകർ ബീച്ചിലെത്തിയ കമിതാക്കള്‍ക്ക് നേരെ ചൂലെടുത്തത്.
ബീച്ചിലെത്തുന്ന യുവതീ യുവാക്കള്‍ അനാശാസ്യ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇനിയും ബീച്ചില്‍ എത്തി അനാശാസ്യം നടത്തിയാല്‍ ഇത്തരം ചൂലെടുക്കല്‍ നടപടി തുടരുമെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. ഇരുപതിലധികം വരുന്ന വനിതകളാണ് ചൂലുമെടുത്ത് ബീച്ചിലേക്കെത്തിയത്. ഇവരെല്ലാം പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരാണ്.
സാമൂഹിക വിരുദ്ധശല്യം വര്‍ധിച്ചുവരുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നാളെ രാവിലെ 10 മണി മുതല്‍ ചൂലുമായി ബീച്ചിലെത്തി യുവതി യുവാക്കള്‍ക്ക് താക്കീത് നല്‍കാനാണ് തീരുമാനം.ഇത്തരമൊരു സമരം നടക്കുമെന്ന വിവരം പൊലീസിനെ നേരത്തെ ലഭിച്ചതിനാല്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. സാമൂഹിക വിരുദ്ധരെ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും നാടിനെ സംരക്ഷിക്കാന്‍ ബിജെപിയുടെ മഹിളകള്‍ ചൂലുമായി രരംഗത്തിറങ്ങി സാമൂഹിക വിരുദ്ധരെ കൈകാര്യം ചെയ്യുമെന്നും നേരത്തെ ബിജെപി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇതിനായി ഒരു സ്‌ക്വാഡും രൂപീകരിച്ചിരുന്നു.