പണമില്ലാതെയുള്ള പ്രതിസന്ധി അതിരൂക്ഷമായ സംസ്ഥാനത്ത് സാമ്ബത്തിക വര്‍ഷം അവസാനിക്കാറായിട്ടും പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനായില്ല. പദ്ധതി നടത്തിപ്പ് പാതി വഴിയില്‍ നിലച്ച അവസ്ഥയാണുള്ളത്. കഴിഞ്ഞ ബജറ്റില്‍ മുന്നോട്ട് വച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ നിലവില്‍ 19000 കോടി രൂപയെങ്കിലും കണ്ടെത്തണം. ശമ്ബളം അടക്കം നിത്യ ചെലവുകള്‍ക്ക് പോലും ഓവര്‍ ഡ്രാഫ്റ്റില്‍ ഓടുമ്ബോള്‍ പദ്ധതികള്‍ പലതും അടുത്ത സാമ്ബത്തിക വര്‍ഷത്തിലേക്ക് മാറ്റി വയ്ക്കാൻ ആലോചിക്കുകയാണ് സര്‍ക്കാര്‍.
നിലവില്‍ ശമ്ബളം അടക്കം നിത്യ ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. ഒരാഴ്ചയിലധികമായി ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ് ഓടുന്നത്. സാമ്ബത്തിക വര്‍ഷാവസാനം ഓടിക്കിതച്ച് പദ്ധതി വിനിയോഗം ഉറപ്പിക്കുന്ന പതിവ് ഇത്തവണ അത്ര എളുപ്പമല്ലെന്ന് ധനവകുപ്പുമായി ബന്ധപ്പെട്ടവരും സമ്മതിക്കുന്നു. 38629 കോടിരൂപയുടെ വാര്‍ഷിക പദ്ധതി തയ്യാറാക്കിയതില്‍ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 53.15 ശതമാനം തുക മാത്രമാണ് ചെലവാക്കിയത്. ഇനം തിരിച്ച് കണക്കെടുത്താല്‍ പല വകുപ്പുകളുടെ അവസ്ഥ പരമ ദയനീയമാണ്.
തദ്ദേശ സ്വയംഭരണ വകുപ്പിന് അനുവദിച്ച 7460 കോടിയില്‍ ചെലവഴിച്ചത് മൂന്നിലൊന്ന് തുകമാത്രം. 18000ത്തോളം ബില്ലുകള്‍ ട്രഷറികളില്‍ കെട്ടിക്കിടക്കുന്നു. തദ്ദേശ വകുപ്പിന് കീഴിലെ ലൈഫ് മിഷന്‍റെ പുരോഗതി 3.76 ശതമാനത്തില്‍ ഒതുങ്ങി. 973 കോടി വകയിരുത്തിയ കുടുംബശ്രീയുടെ പദ്ധതി വിനിയോഗം വെറും 24.75 ശതമാനം മാത്രമാണ്. മുഖ്യമന്ത്രി നേരിട്ട് നോക്കുന്ന ആഭ്യന്തര വകുപ്പില്‍ പൊലീസിന് വകയിരുത്തിയതില്‍ വിനിയോഗിച്ചത് 26.30 ശതമാനം തുകമാത്രം.
വകയിരുത്തിയതില്‍ അധികം തുക ചെലവാകാറുള്ള പൊതുമരാമത്ത് വകുപ്പിലും ഇത്തവണ പദ്ധതി നടത്തിപ്പ് മെല്ലെപ്പോക്കിലാണ്. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി കഴിഞ്ഞ ബജറ്റില്‍ 29 സ്കീമുണ്ട്.1073 കോടിയില്‍ 63 ശതമാനം മാത്രമാണ് ചെലവാക്കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികള്‍ പോലും പണമില്ലാത്ത സ്ഥിതിയില്‍ ഉടക്കി മുമ്ബെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണ് മൂന്നോട്ട് പോകുന്നത്. സാമ്ബത്തിക വര്‍ഷം അവസാനിക്കാൻ ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കെ കെട്ടിക്കിടക്കുന്ന ബില്ലുകള്‍ പോലും മാറ്റി നല്‍കാനുള്ള സാഹചര്യത്തിലല്ല ഖജനാവ്.