ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം തൃശൂരില്‍നിന്ന് ആരംഭിക്കും. പാര്‍ട്ടിയുടെ കാല്‍ ലക്ഷം ബൂത്ത് പ്രസിഡന്റുമാരെ അണിനിരത്തി തൃശൂരില്‍ കോണ്‍ഗ്രസ് മഹാസമ്മേളനം നടത്തും. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ പങ്കെടുക്കുന്ന സമ്മേളനം ഈ മാസം നടത്താനാണ് എ.ഐ.സി.സി. നേതൃത്വത്തിന്റെ തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലം തൃശൂര്‍ ആണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച്‌ തൃശൂരില്‍ ബി.ജെ.പി. മഹാസമ്മേളനം നടത്തിയത് ഈ ലക്ഷ്യത്തോടെയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് തൃശൂരില്‍നിന്ന് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്തെ മുഴുവൻ ബൂത്ത് പ്രസിഡന്റുമാരെയും തൃശൂരില്‍ അണിനിരത്തിക്കൊണ്ടുള്ള ശക്തിപ്രകടനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഏതാണ്ട് കാല്‍ ലക്ഷത്തോളം ബൂത്ത് പ്രസിഡന്റുമാരാണ് പാര്‍ട്ടിക്ക് ഉള്ളത്. ചികിത്സ കഴിഞ്ഞ് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ തിരിച്ചെത്തിയാല്‍ ഉടൻ സമ്മേളനത്തിന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക