അംഗൻവാടി പ്രവര്‍ത്തകയെ വാര്‍ഡ് മെമ്ബര്‍ തള്ളി താഴെയിട്ടതായി പരാതി. കാന്തലംകോണം വാര്‍ഡ് മെമ്ബര്‍ ഹരിക്കെതിരെയാണ് അംഗൻവാടി പ്രവര്‍ത്തകയായ ശ്രീകുമാരി വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയത്. അംഗണവാടിയില്‍ വെള്ളം ലഭിക്കാത്തതിനേത്തുടര്‍ന്നുള്ള സംഭവങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്.

കഴിഞ്ഞ ഒന്നരമാസമായി കാന്തലകോണം വാര്‍ഡിലെ 14 കുട്ടികള്‍ പഠിക്കുന്ന അംഗൻവാടിയില്‍ വെള്ളം ഇല്ലാതായിട്ട്. പലതവണ മെമ്ബര്‍മാരോട് ആവശ്യപ്പെട്ടിട്ടും പരിഹാരം കണ്ടെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. വെള്ളത്തിന്റെ ക്ഷാമം കണക്കിലെടുത്ത് കുഞ്ഞുങ്ങളെ പ്രഭാതകര്‍മ്മങ്ങള്‍ നടത്തിയ ശേഷംമാത്രമേ അംഗൻവാടിയില്‍ കൊണ്ടുവരാവൂ എന്ന് രക്ഷാകര്‍ത്താക്കളെ അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ കന്നാസുകളില്‍ വെള്ളം അംഗൻവാടിയില്‍ എത്തിച്ചു. കന്നാസുകളില്‍ കൊണ്ടുവന്ന വെള്ളത്തിന്റെ ചിത്രം, ഒന്നരമാസമായി അംഗൻവാടിയില്‍ വെള്ളമില്ല എന്ന അടിക്കുറിപ്പോടെ ശ്രീകുമാരി വാട്സ് ആപ്പ് സ്റ്റാറ്റസാക്കിയിരുന്നു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അംഗൻവാടിയില്‍ എത്തുകയും വാര്‍ഡ് മെമ്ബറെ അംഗൻവാടിയിലേക്ക് വിളിപ്പിക്കുകയുമുണ്ടായി. അടിയന്തര യോഗത്തിനായി മറ്റുള്ളവരെ വിളിക്കുന്നതിനിടെ വാര്‍ഡ് മെമ്ബറായ ഹരികുമാര്‍ അംഗൻവാടി പ്രവര്‍ത്തകരോട് കുട്ടികളുടെ മുന്നില്‍വച്ച്‌ മോശമായി സംസാരിച്ചെന്നാണ് അരോപണം.

ജോലി തെറിപ്പിക്കുമെന്ന് പറഞ്ഞ ഇയാള്‍ അംഗൻവാടി ജീവനക്കാരിയെ പിടിച്ചു തള്ളി. അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും പരിശോധനയില്‍ തോളലിന് പൊട്ടലുള്ളതായി കണ്ടെത്തുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി വെഞ്ഞാറമൂട് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക