പത്തനംതിട്ട: സമൂഹ മാധ്യമങ്ങളില്‍ പരസ്പരം പോരടിച്ച്‌ ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനത്തിലെ വൈദികര്‍. ഭദ്രാസന അധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് നല്‍കിയ മുന്നറിയിപ്പ് തള്ളിയാണ് സമൂഹ മാധ്യമങ്ങളിലെ വാക്‌പോര്. ഭദ്രാസനാധിപനെ അസഭ്യം പറഞ്ഞുകൊണ്ട് വെല്ലുവിളിക്കുന്ന സിപിഎം സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖയാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്.

ബി.ജെ.പിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിനാണ് ഫാ.മാത്യൂസ് വാഴക്കുന്നത്തിനോട് ഭദ്രാസന അധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് വിശദീകരണം ചോദിച്ചത്. ഭദ്രാസനാധിപന്റെ ചെയ്തികള്‍ താന്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന വൈദികന്‍ അദ്ദേഹത്തെ അസഭ്യം പറയുന്നുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബി.ജെ.പിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിനാണ് ഫാ.മാത്യൂസ് വാഴക്കുന്നത്തിനോട് ഭദ്രാസന അധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് വിശദീകരണം ചോദിച്ചത്. ഭദ്രാസനാധിപന്റെ ചെയ്തികള്‍ താന്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന വൈദികന്‍ അദ്ദേഹത്തെ അസഭ്യം പറയുന്നുമുണ്ട്.

‘ഭദ്രാസന അധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നോട് എന്തെങ്കിലും വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കില്‍, വിശദീകരണം പ്രധാനപ്പെട്ട ചുമതലയിരിക്കുന്ന കോനാട്ട് അച്ചനെ അറിയിച്ചിട്ടുണ്ട്. ഈ നിക്കോദിമോസ് മെത്രാച്ചന്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ താന്‍ പുറത്തുവിടും. സഭയ്ക്ക് വേണമെങ്കില്‍ വസ്തുകച്ചവടം നടത്തുന്ന അച്ചന്മാരെ കൊണ്ടുനടന്നോളൂ, എന്നെ മുടക്കിക്കോളൂ, നിക്കോദിമോസെ, എടാ ഡാഷ് മോനെ, നിനക്ക് മറുപടി തരാന്‍ എനിക്ക് മനസ്സില്ലെടാ’.. എന്നാണ് ഫാ.മാത്യൂസ് വാഴക്കുന്നത്ത് പറയുന്ന ശബ്ദരേഖ വൈദികരുടെ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ അടക്കം പ്രചരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക